ഡിസംബർ '21 കഥ |ക വിത|ലേ ഖ ന ങ്ങ ൾ | ആരോ ഗ്യം പ്ര വാസി സ്ത്രീ ചി ല വ ർ ത്തമാ ന ങ്ങ ൾ നടു മുറ്റ ത്തിൻറെ യാ ത്ര ക ൾ മാരിയത്ത് സി.എച് നോടൊപ്പം COVER PIC CREDIT : ANOOP MOIDUTTY
E- മാഗസിൻ 2021 December 11 Volume 01 ലേ ഖ നം 10 13 പ്ര വാസി സ്ത്രീ ചി ല വ ർ ത്തമാ ന ങ്ങ ൾ 19 അ വ ർ ഉറക്കം കെ ടു ത്തി കൊണ്ടേ യി രി ക്കും 36 പൊതുബോധവും വാ സ് ത വ വും 37 HUMANITY 39 WHT CAN I DO TO HIT THE POLLUTION EDUCATION AND ITS TIME TRAVEL 08 24 അ നുഭവ കുറി പ്പ് 30 നടു മുറ്റ ത്തിൻറെ യാ ത്ര ക ൾ 12 കറിവേ പ്പില 18 മനസ്സിൽ മായാ ത്ത ആ ചി രി 21 22 ക വി ത 26 പ്ര ള യം 31 പെ ണ്ണ് 23 നല്ല കാ ലം 34 കവിതയുടെ പാ ലാ യ നം എ ൻ്റെ ലോകം 27 സഫ ല മീ ജീവിതം മന്ദസ്മിതം , കരു ത ൽ 15 തിരിഞ്ഞു നോ ക്കു മ്പോ ൾ 32 ആ രോ ഗ്യം 35 41 ദാ സപ്പോ എന്നെ ശെ രി ക്കൊ ന്നു നോ ക്കി ക്കേ കഥ തി രി ച്ച റി വ് മാലാഖന ്റെ ഭാര്യ പാച ക ക ്കുറിപ്പ് ഗുലാബ് ജ ാമുൻ Beetroot Crepe Box
E- മാഗസിൻ 2021 December 11 Volume 01 EDITOR'S MESSAGE എഴുത്തിന്റെ \"ഇട”ത്തിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ് സന്തോഷപൂർവം അതിലേറെ അഭിമാനപൂർവം .. കുറെ നാളുകൾ നമ്മൾ ഒരു കൂട്ടായ ആഘാതത്തിലൂടെ, രൂപരഹിതമായ വേദനയിലൂടെ കടന്നുപോയി.കഴിഞ്ഞ ഒന്നര വർഷത്തെ മായ്ച്ചുകളയൽ ഒന്നിനും പരിഹാരമല്ല. അതിന്റെ എഴുത്തിലൂടെയുള്ള പ്രതിഫലനമാണ്,ബന്ധമാണ് ഇടം.എഴുത്തുകാർക്കും വായനക്കാർക്കും ഇടപഴകാൻ ഒരു തുറന്ന ഇടം. പകർച്ചവ്യാധിയുടെ ദിനചര്യകളും കണക്കുകൂട്ടിയ അപകടസാധ്യതകളും കൂടുതൽ നമ്മുടെ ഇടങ്ങളെ മാറ്റിയപ്പോൾ സമൂഹത്തോട് ഉണർത്താനുള്ള ചില പൊരുളുകളും ചിന്തകളും തങ്ങളുടെ ആകുലതകളും എല്ലാമായി ഒരു പറ്റം പ്രവാസി എഴുത്തുകാരി കളുടെ എഴുത്തു കുത്തുകളുമായി നടുമുറ്റം വനിതാ മാഗസിൻ ഇടം. ലേഖനങ്ങളും, അന്വേഷണങ്ങളും കവിതകളും നുറുങ്ങു അറിവുകളും വരകളും എല്ലാമായി ഞങ്ങളുടെ പുതിയ അവതരണവും സമൂലമായ സാമൂഹിക ബോധവും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടെ നിന്ന സഹപ്രവർത്തകരെ ഒരിക്കലും മറക്കാനാവില്ല.അവരുടെ ആത്മാർത്ഥതയുടെ പകർപ്പാണിത് . തീർച്ചയായും ഇത് വായനക്കാർക്ക് പെണ്ണെഴുത്തിന്റെ വൈവിധ്യത്തെക്കുറിച്ച് നിറമുള്ള ബോധ്യങ്ങൾ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.... സജ്‌ന സാക്കി (എഡിറ്റർ) Editorial Team ആബിദ സുബൈർ സജ്‌ന സാക്കി ശാദിയ ഷരീഫ് സന അബ്ദുല്ല വാഹിദ സുബി നിത്യ സുബീഷ് (നടുമു റ്റം ചീഫ് കോഓർഡിനേറ്റർ) ( എ ഡി റ്റ ർ ) ( Ass t . എ ഡിറ്റർ )
04 MESSAGE (കൾച്ചറൽ ഫോറം പ്രസിഡന്റ്) നടുമുറ്റം പ്രവ൪ത്തകരുടെ സ൪ഗശേഷിയുടെ ഉത്തമ നിദ൪ശനമായി പുറത്തിറങ്ങുന്ന ഇടം ഇ-മാഗസിന് സ൪വ്വ ഭാവുകങ്ങളും. പ്രവാസി വനിതകളുടെ സ൪വ്വതോന്മുഖമായ ഉന്നമനത്തിനായി പ്രവ൪ത്തിക്കുന്ന സഹൃദയരുടെ കൂട്ടായ പ്രയത്നമാണ് ലളിതവും മനോഹരവുമായ ഈ പ്രസിദ്ധീകരണത്തിന് പിന്നിൽ. നാം ജീവിക്കുന്ന ലോകവും സഹജീവികളും പ്രമേയമായി വരുന്ന സ൪ഗസൃഷ്ടികളാണ് ഇതിൽ കൂടുതലും. തന്നിലേക്ക് തന്നെ ചുരുങ്ങിക്കൂടുന്ന വ്യക്തിക്ക് പകരം സമൂഹമനുഭവിക്കുന്ന നാനാതരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയും അവക്ക് ക്രിയാത്മകമായ പരിഹാരം നി൪ദേശിക്കുകയും ചെയ്യുകയെന്നതാണ് സാമൂഹികപ്രവ൪ത്തകരുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം. ഈ കൃത്യനി൪വഹണത്തിന് ആശയവിനിമയത്തിന്റെ വിവിധതരം സങ്കേതങ്ങളുപയോഗപ്പെടുത്തുകയെന്ന കാലഘട്ടത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ പ്രസിദ്ധീകരണമെന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു. ആശയവിനിമയത്തിന്റെ ലോകവും അതിനുപയോഗിക്കുന്ന സാങ്കേതികവിദ്യകളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ, സ്ത്രീ-പുരുഷ ഭേദമന്യേ അവ ഉപയോഗപ്പെടുത്തി സാമൂഹിക മാറ്റത്തിന് പുതിയ മേച്ചിൽ പുറങ്ങൾ തേടേണ്ടത് അനിവാര്യമാണ്. സ്ത്രീ ശാക്തീകരണത്തിനനുഗുണമായ നൂതനമായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടുമുറ്റം ഈ മേഖലയിൽ മുന്നിൽ നടക്കുന്നുവെന്നത് ഏറെ അഭിമാനകരമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു........
05 MESSAGE ( ന ടു മു റ്റം ചീ ഫ് കോ ഓ ർ ഡി നേ റ്റ ർ ) പ്രാസമൊപ്പിച്ചു പോവാൻ പ്രയാസപ്പെടുന്ന ഈ പ്രവാസ ഭൂമികയിൽ അളന്നു ലഭിക്കുന്ന ഒഴിവു സമയങ്ങളെ കൂടുതൽ അനുഭവസ്ഥ മാക്കുന്ന നടുമുറ്റത്തിന്റെ ആദ്യ ഇ മാഗസിൻ,ഇടം.. മലയാളി സ്ത്രീകൾക്ക് കൾച്ചറൽ ഫോറത്തിന് കീഴിലുള്ള വനിത കൂട്ടായ്മയാണ് നടുമുറ്റം. കഴിവുകളുടെ കലവറയായ സ്ത്രീ രത്നങ്ങൾക്ക് മാറ്റുരക്കാനുള്ള ഇടം. രചനാത്മകമായ സമൂഹത്തിന്റെ ആവിശ്യകതയിൽ ഒഴിവാക്കാൻ കഴിയാത്തതാണ് ഈ പ്രയാണത്തിന്റെ അടയാളപ്പെടുത്തലുകൾ. പെറ്റമ്മയുടെ നാട്ടിൽ നിന്നും പോറ്റമ്മയുടെ നാട്ടിലെത്തി ഒരു കുടക്കീഴിൽ നാടിന്റെ സ്പന്ദനങ്ങൾക്കനുസരിച്ചു ചലിക്കുന്ന ഒരു പറ്റം സ്ത്രീകളുടെ ജീവിതമെന്ന സാഗരത്തിലെ അനുഭവങ്ങൾക്ക് വ്യത്യസ്ത നിറം നൽകി സമർപ്പിച്ച ഹൃദയ മിടിപ്പുകളാണ് ഓരോ ലേഖനവും, കവിതയും, കഥയും, വരകളുമെല്ലാം. ആ സമർപ്പണങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. കൂടുതൽ നിറപ്പകിട്ടായ അനുഭവങ്ങൾക്ക് ഒത്തൊരുമിച്ചു മുന്നോട്ട് പോവാമെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വായനാനുഭവങ്ങളിലേക്ക് 'ഇട'ത്തെയും കൂടി ചേർത്ത് വെക്കുമെന്ന് പ്രത്യാശിക്കുന്നു....
07 MESSAGE ( എ ഴു ത്തു കാ രി ) ദോഹയിലെ സാംസ്കാരിക രംഗത്ത് വനിതകളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്ന 'നടുമുറ്റം' ഇ മാഗസിൻ എന്ന പുതിയ സംരംഭവുമായി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.ഒരുപാട് പ്രതിഭകളുടെ പ്രകാശനവേദിയായി ഇതുമാറട്ടെ. മലാല യൂസുഫ് സായി പറഞ്ഞു.\"I RAISE UP MY VOICE - NOT SO I CAN SHOUT BUT SO THAT THOSE WITHOUT A VOICE CAN BE HEARD. നടുമുറ്റത്തിൻറെ സാംസ്കാരിക പ്രവർത്തനവും സേവനമനസ്സും ഖത്തറിൽ കേൾക്കപ്പെടാത്തവരുടെ ശബ്ദം കേൾപ്പിക്കുവാൻ എന്നും സന്നദ്ധമാണ്. ഇടം ഇ മാഗസിൻ പുതിയ ചക്രവാളങ്ങളിലേക്ക് മിഴി തുറക്കട്ടെ.സ്നേഹവും സൌഹാർദ്ദവും കാരുണ്യവും പൂത്തുലയാൻ വഴിവിളക്കാകട്ടെ....
06 MESSAGE APARNA RANISH (President, FCC Vanitha Vedhi) Behind every successful woman is a tribe of other successful women who has her back - Jennifer Irwin The above quote holds the best for the dynamic women leaders at Nadumuttam. A flock of dynamic damsels who work hand in hand for empowering their fellow sisters and themselves. Nadumuttam, since its inception, has been able to uplift umpteen women in Qatar by providing ample opportunities to unleash their hidden potentials. The leaders have spent a great deal of time organizing a multitude of events not just limited to workshops and also trainings, fairs, talent hunts, etc,. I have been lucky enough to be part of various such events of Nadumuttam and I have myself witnessed strong leadership and excellent teamwork. I am an ardent admirer of the amazing workshops organized by Nadumuttam for women empowerment be it career guidance, skill development, or building women entrepreneurs by using the expertise of the best resource person available in their respective fields. I truly love the monthly discussion forums “Her View” organized by Nadumuttam on various social causes, it gives us an opportunity to get varied insights on a common problem and enables us to be a spark for invoking change. I also love their organic gardening workshops, distribution of seedlings, and promoting home growers by honoring the best organic farmers. I have been fortunate enough to be a recipient of the best organic farmer award once. The most exciting and fun-filled activities are during Festive celebrations and Annual fairs organized by Nadumuttam, which provides a platform for women to demonstrate their hibernating talents. Their involvement in social service is truly remarkable, I truly appreciate the food delivery initiatives that they have taken during the onset of the pandemic, by proving homely food at doorsteps to the ailing covid patients. This newsletter is yet another brilliant initiative that gives a golden chance for tapping the literary skills of the Nadumuttam group. True guidance is like a small torch in the dark, it doesn’t show everything at once but gives enough light for the next step to be safe, that’s exactly been the strategy followed by the leaders of Nadumuttam. May the vibrant team continue being and generate more women warriors.
08 നൂർജഹാൻ ഫൈസൽ ഖ ത്ത റി ലെ പ്ര വാ സി വ നി താ സ മൂ ഹ ത്തി ന് സാ മൂ ഹി ക സാം സ് കാ രി ക സേ വ ന രം ഗ ങ്ങ ളി ൽ ത ങ്ങ ളു ടെ പ ങ്ക് നി റ വേ റ്റു ന്ന തി നു ള്ള അ വ സ ര ങ്ങ ൾ ഉ ണ്ടാ ക്കു ക യും അ ത് വ ഴി ഒ രു പ്ര വാ സി സ മൂ ഹ ത്തി ൻ റെ സൃ ഷ് ടി പ്പി ൽ സ് ത്രീ ക ളെ കൂ ടി പ ങ്കാ ളി ക ളാ ക്കു ക യും ചെ യ്യു ക എ ന്ന ഉ ദ്ദേ ശ ത്തോ ടെ ഖ ത്ത റി ലെ മ ല യാ ളി വ നി ത ക ളെ മു ന്നി ൽ ക ണ്ടു കൊ ണ്ട് ക ൾ ച്ച റ ൽ ഫോ റം ഖ ത്ത റി ന് കീ ഴി ൽ രൂ പീ ക രി ക്ക പ്പെ ട്ട ഒ രു കൂ ട്ടാ യ് മ യാ ണ് ന ടു മു റ്റം . ച രി ത്രം എ ത്ര യൊ ക്കെ വ ലു താ യി ട്ടു ണ്ട ങ്കി ലും അ തി ന്റെ യൊ ക്കെ പി ന്നി ൽ സ് ത്രീ ക ളും ഉ ണ്ടാ വും . ന ന്മ യു ടെ യും അ ലി വി ന്റെ യും കേ ദാ ര മാ ണ് സ് ത്രീ . അ ത്ത ര ത്തി ലു ള ള സ് ത്രീ ക ളു ടെ ഒ രു കൂ ട്ടാ യ് മ യാ ണ് ന ടു മു റ്റം ഖ ത്ത ർ . ക ൾ ച്ച റ ൽ ഫോ റ ത്തി ന്റെ കീ ഴി ലു ള്ള ന ടു മു റ്റ ത്തി ന്റെ വ ള ർ ച്ച യി ൽ ഞ ങ്ങ ൾ അ ഭി മാ നി ക്കു ന്നു . പ്ര വാ സി മ ല യാ ളി ക ളെ ചേ ർ ത്തു പി ടി ച്ച് പ്ര വ ർ ത്തി ക്കു ന്ന ഒ രു കൂ ട്ടാ യ് മ യാ ണ് ക ൾ ച്ച റ ൽ ഫോ റം . സ് ത്രീ ക ൾ ക്ക് മാ ത്ര മാ യി ട്ട് സ്വാ ത ന്ത്ര്യ ത്തോ ടെ പ്ര വാ സി സ മൂ ഹ ത്തി ലേ ക്ക് ഇ റ ങ്ങി ചെ ല്ലാ ൻ ക ൾ ച്ച റ ൽ ഫോ റം സ മ്മാ നി ച്ച താ ണ് ന ടു മു റ്റ മെ ന്ന ഈ പ്ലാ റ്റ് ഫോം . ഖ ത്ത റി ലെ സാ മൂ ഹി ക സാ സ് കാ രി ക പ്ര വ ർ ത്ത ന ങ്ങ ളി ലൂ ടെ യും , സ മ കാ ലി ക വി ഷ യ ങ്ങ ളി ലെ ച ർ ച്ച സ ദ സ്സു ക ളി ലൂ ടെ യും , വി ശേ ഷ ദി ന ങ്ങ ളു ടെ ആ ച ര ണ ങ്ങ ളി ലൂ ടെ യും , ഓ ണം ഈ ദ് പോ ലു ള്ള ആ ഘോ ഷ ങ്ങ ളി ലൂ ടെ യും , ജ ന സേ വ ന പ്ര വ ർ ത്ത ന ങ്ങ ളി ലൂ ടെ യും , ജീ വ കാ രു ണ്യ പ്ര വ ർ ത്ത ന ങ്ങ ളി ലൂ ടെ യും വ ള രെ മു ൻ പ ന്തി യി ൽ ത ന്നെ വ ലി യൊ രി ടം ഖ ത്ത റി ന്റെ മ ണ്ണി ൽ ന ടു മു റ്റം ഉ റ പ്പി ച്ചി രി ക്കു ന്നു . ന ടു മു റ്റ ത്തി ൻ റെ വ നി ത ക ൾ ക ട ന്നു ചെ ന്ന സേ വ ന ത്തി ൻ റെ ഇ ട ങ്ങ ൾ ധാ രാ ള മാ ണ് . കു ടും ബം ന ഷ് ട പ്പെ ട്ട രോ ഗി ക ൾ , ക്യാ ൻ സ ർ സെ ന്റ റു ക ളി ലും റീ ഹാ ബി ലേ റ്റ ഷ ൻ സെ ന്റ റു ക ളി ലും ലേ ബ ർ ക്യാ മ്പു ക ളി ലും ഉ റ്റ വ രും ഉ ട യ വ രും ന ഷ് ട പ്പെ ട്ട വ ർ തു ട ങ്ങി യ വ രെ യൊ ക്കെ ന ടു മു റ്റം വ നി ത ക ൾ സ ന്ദ ർ ശി ച്ചു വ രു ന്നു .
09 അവരിലേക്ക് കടന്നു ചെല്ലുമ്പോഴാണ് അവർ നമ്മോട് അവരുടെ ആവശ്യങ്ങൾ സംസാരിക്കുകയും അവരുടെ വേദനകൾ പങ്ക് വെക്കുകയും ചെയ്യുന്നത്.അവർക്ക് വേണ്ടി ഒരു തലോടൽ നൽകിയാൽ അത് മതിയാവും അവർക്ക് അവരുടെ പ്രയാസങ്ങൾ മറക്കാൻ. റമസാൻ ,പെരുന്നാൾ,ഓണം,വിഷു പോലുള്ള ആഘോഷങ്ങളിലും മറ്റും നടുമുറ്റം സ്ത്രീകൾ അവരുടെ വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണം പാക്ക് ചെയ്യുകയും ലേബർക്യാമ്പുകളിൽ പുരുഷന്മാരായ വളന്റിയേഴ്സ് ടീം അത് എത്തിച്ചു നൽകുകയും ചെയ്യുന്നു. ഖത്തറിൻറെ ഭൂപ്രകൃതി അടിസ്ഥാനമാക്കി പത്ത് ഏരിയകളും ഓരോ ഏരിയകൾക്കും കോഡിനേറ്റർമാരും ഉണ്ട് നടുമുറ്റത്തിന്. പുറമേക്ക് നമ്മൾ കാണുന്ന പകിട്ട് മാത്രമല്ല പ്രവാസജീവിതത്തിനുള്ളത്.നടുമുറ്റം പോലുള്ള ഒരു കൂട്ടായ്മയുടെ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അതിൻറെ യാതാർത്ഥ്യം അനുഭവിച്ചിട്ടുണ്ട്. നടുമുറ്റത്തിൻറെ മാതൃ പ്രസ്ഥാനമായ കൾച്ചറൽ ഫോറവും മറ്റുള്ളവർക്ക് ഒരു മാതൃകാ സംഘടനയാണ്. പ്രളയ കാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ പ്രയാസപ്പെട്ട ജനങ്ങൾ, ,പാഠപുസ്തകങ്ങളും വിദ്യാഭ്യാസ സാമഗ്രികളും നഷ്ടപ്പെട്ട മക്കൾ തുടങ്ങി പ്രളയത്തിൻറെ കെടുതികൾ ഏറ്റുവാങ്ങിയ വലിയൊരു വിഭാഗം ജനങ്ങൾക്ക് വേണ്ടി കൾച്ചറൽ ഫോറം ഖത്തറിലെ പ്രവാസലോകത്ത് നിന്നുകൊണ്ട് തന്നെ പുനരധിവാസ, സേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. നാടിനെയും പ്രവാസലോകത്തെയും ഒരുപോലെ പിടിച്ചു കുലുക്കിയ കോവിഡ് പ്രതിസന്ധി കാലത്തും ജോലി നഷ്ടപ്പെട്ടും മറ്റും പ്രതിസന്ധിയിലായ പ്രവാസികൾക്ക് താമസം, ഭക്ഷണം മുതൽ മാനസിക പ്രയാസമനുഭവിക്കുന്നവർക്ക് ടെലി കൌൺസിലിംഗ് സംവിധാനം വരെ കൾച്ചറൽ ഫോറത്തിന് കീഴിൽ വ്യവസ്ഥാപിതമായി നടന്നിരുന്നു.ഇരുപത്തിനാലു മണിക്കൂറും സേവന സന്നദ്ധരായ കൾച്ചറൽ ഫോറം വളണ്ടിയേഴ്സ് ഗ്രൂപ്പായ ടീം വെൽഫെയറിൻറെ ആത്മാർത്ഥതയും സേവന സന്നദ്ധതയും കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്.നടുമുറ്റം പ്രവർത്തകരായ വനിതകൾ ഉൾപ്പെടെ ഈ ടീമിലുണ്ട് എന്നത് നടുമുറ്റത്തിന് അഭിമാനിക്കാൻ ഏറെ വക നൽകുന്നതാണ്.പ്രവാസികൾക്ക് ഇത്തരം പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ഖത്തർ ഭരണസംവിധാനങ്ങളുടെ ഭാഗത്തുനിന്നുമുള്ള പിന്തുണയും ഏറെ വലുതാണ്. പിറന്ന നാടും വീടും വെടിഞ്ഞ് പ്രവാസം സ്വീകരിച്ചതിൻറെ വിരസതകൾക്കിടയിലും പ്രയാസപ്പെടുന്നവരെ ചേർത്തുപിടിക്കുന്ന ഇത്തരം കൂട്ടായ്മകൾ വലിയൊരാശ്വാസമാണ്.സാമൂഹിക സേവനം മനസ്സുകൾക്ക് നൽകുന്ന സംതൃപ്തിയും ചെറുതല്ല.പ്രവാസത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ താത്പര്യപ്പെടുന്നവർക്ക് നടുമുറ്റം പോലുള്ള കൂട്ടായ്മ വലിയ സന്തോഷമാണ് പകരുന്നതെന്ന് അതിലൊരു അംഗമെന്ന നിലക്ക് അഭിമാനത്തോടെ പറയാനാവും.
10 ഇലൈഹി സെബീല ഇത്ര കാലവും ഗൾഫിൽ പോയി നിന്നിട്ടും നിന്റെ തടി കൂടാത്തത് പോട്ടെ, നീയാകെ മെലിഞ്ഞുണങ്ങിപ്പോയല്ലോ'..ചില പ്രവാസി സ്ത്രീകളെങ്കിലും ഈ ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ടാകും. ഗൾഫ് എന്നു പറയുമ്പോഴേ സാധാരണ ജനങ്ങളുടെ മനസ്സിലുണരുന്ന കുഴിമന്തിയുടെയും കോഴി ചുട്ടതിന്റെയും എയർകണ്ടീഷന്റെയും ചിത്രങ്ങൾ അവരെക്കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചില്ലെങ്കിലേ അത്ഭുതമുണ്ടാവൂ. നാട്ടിൽ ഉമ്മാന്റെ കൂടെ നിൽക്കാനിഷ്ടമില്ലാതെ സുഖം തേടി പറന്നു പോകുന്നവൾ എന്നാണ് ചിലരെങ്കിലും പ്രവാസി സ്ത്രീകൾക്ക് നൽകുന്ന വെപ്പ്. അല്ലെങ്കിൽ നല്ല ശമ്പളമുള്ള ജോലി തേടി പോയവൾ. എന്നാൽ യഥാർത്ഥത്തിൽ പ്രവാസി സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വർഷത്തിൽ ഒന്നോ രണ്ടോ മാസം ലീവിന് വരുന്ന പ്രിയ ഭർത്താവിനോടൊന്നിച്ച് ജീവിക്കാൻ, ഏറ്റവും പ്രധാനമായി ഉപ്പാനെ ഇടയ്ക്കിടെ ചോദിക്കുന്ന കുഞ്ഞു മക്കൾക്കു അവരുടെ ഉപ്പാനെ അടുത്തു കിട്ടുമല്ലോ എന്നോർത്തു ഗൾഫിനെക്കുറിച്ചു നേരത്തെ പറഞ്ഞ എല്ലാ സ്വപ്നങ്ങളും പേറിയാവും ഓരോ പ്രവാസി സ്ത്രീയും വിമാനം കയറുന്നത്. എന്നാൽ താമസിക്കാൻ പോവുന്ന കുഞ്ഞു ഫ്ലാറ്റ് കാണുമ്പോഴേ അവൾക്ക് ചെറിയൊരു അങ്കലാപ്പ് തുടങ്ങും. എങ്കിലും പ്രിയതമൻ കൂടെയുണ്ടല്ലോ എന്നാ ആശ്വാസത്തിൽ അവൾ പതിയെ പുതു ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങും. എന്നാൽ നാളുകൾ കഴിയുന്തോറും അവൾക്ക് മനസ്സിലാവും ഇതൊരു സുഖവാസ കേന്ദ്രമല്ല, മറിച്ചു ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെയാണ് താൻ കടന്ന് പോവുന്നതെന്ന്. രാത്രി വളരെ വൈകി ക്ഷീണിച്ച് വരുന്ന ഭർത്താവിന് അവളോടൊന്ന് സംസാരിക്കാൻ പോലും നേരമുണ്ടാവില്ല. ആകെ കിട്ടുന്ന വെള്ളിയാഴ്ച ഉറക്കം ഉണരുമ്പോഴേക്ക് തന്നെ ഉച്ചയായിട്ടുണ്ടാവും. നാട്ടിലെ പോലെ ഒന്ന് തുറന്ന് സംസാരിക്കാൻ ഉറ്റ കൂട്ടുകാരിയോ ഉമ്മയോ ഇല്ലാത്ത പെൺകുട്ടിയുടെ അവസ്ഥ ഖേദകരം തന്നെ. മക്കളോടൊപ്പം അവരുടെ കാര്യം മാത്രം നോക്കി ബാക്കി സമയം പല വിധ ചിന്തകളാൽ അവൾ ദിവസങ്ങൾ തള്ളി നീക്കുകയാവും. ആറ്റു നോറ്റ് തന്നെ ഈ മണ്ണിലേക്കെത്തിച്ച പ്രിയതമനോട് ഈ സങ്കടങ്ങൾ പറഞ്ഞാൽ അദ്ദേഹത്തിന്റെ തിരക്കിനിടയിൽ അദ്ദേഹത്തിന് വിഷമമാവില്ലേ എന്ന ചിന്തയിൽ അവൾ ഒന്നും പറയില്ല.പോകെപ്പോകെ ഒറ്റപ്പെടലിന്റെ വേദനയിൽ അവൾ നീറിപ്പുകയുന്നതാണ് കാണാൻ കഴിയുക.
11 ചില സ്ത്രീകൾ അവരുടെ ഒഴിവു സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടും. വീട്ടിലിരുന്നു കൊണ്ട് തന്നെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി പണം ഉണ്ടാക്കുന്നവരും ഉണ്ട്. അല്ലെങ്കിൽ സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെട്ട് ജീവിതത്തിന്റെ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്. വേറൊരു വിഭാഗം സ്ത്രീകൾ ജോലി തേടി വന്നവരാണ്. കുടുംബം എന്ന വ്യവസ്ഥയിൽ അധിഷ്‌ഠിതമാണ് ഒരു പെണ്ണിന്റെ മനസ്സ്. ജോലി ഒരു പരിധി വരെ അവർക്ക് സമാധാനമാണെങ്കിലും തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാവാത്തതിന്റെ വേദന എപ്പോഴും അവരുടെ കൂടെയുണ്ടാവും. പ്രസവിച്ചു രണ്ട് മാസം മാത്രമായ കുഞ്ഞിനെ ഏതോ ആയയെ ഏൽപിച്ചും, മക്കൾക്കൊരു രോഗം വന്നാൽ പോലും അടുത്തിരിക്കാനാവാതെയും ജോലിക്ക് പോകേണ്ടി വരുന്ന ഒരു പാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. ഇങ്ങനെയുള്ള അവസ്ഥകൾക്ക് പോംവഴി നമുക്ക് ചുറ്റിലും തന്നെയുണ്ട് എന്നതാണ് യാഥാർത്ഥ്യം. ആദ്യമായി നമുക്കുള്ളതെന്താണോ അതിൽ തൃപ്തിപ്പെടുകയും സന്തോഷിക്കുകയുമാണ് നാം വേണ്ടത്. ഇപ്പോഴുള്ള അവസ്ഥയുടെഎതിർവശം ചിന്തിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാവും നമുക്ക് ഇപ്പോഴുള്ള അവസ്ഥയാണ് ഏറ്റവും നല്ലതെന്ന്. രണ്ടാമതായി വേണ്ടത് നമ്മുടെ സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ്. നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന ഒരുപാട് കഴിവുകളുണ്ടാവും. ആ കഴിവുകൾ വളർത്തിക്കൊണ്ട് വരാൻ നാം ഈസമയം ഉപയോഗപ്പെടുത്തി നോക്കൂ. ഒരു പക്ഷെ അത് നമുക്കും സമൂഹത്തിന് തന്നെയും വലിയ നേട്ടങ്ങൾ ഉണ്ടാക്കിത്തരും. ആരോടെങ്കിലും ഒരാളോടെങ്കിലും നമ്മുടെ ഉള്ളിലെ സങ്കടങ്ങൾ പറയാൻ ശ്രമിക്കുക , അത് വലിയ ആശ്വാസം തരും നമുക്ക്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് കാര്യങ്ങൾ പോസിറ്റീവ് ആയി കാണുന്നവരെ വേണം നാം തെരഞ്ഞെടുക്കാൻ എന്നതാണ്. ഇന്നലെകളെക്കുറിച്ചോർക്കാതെ മറ്റുള്ളവരുടെയും തന്റെയും അവസ്ഥകൾ താരതമ്യപ്പെടുത്താതെ ജീവിക്കാൻ ശ്രമിക്കുക. ആദ്യമായും അവസാനമായും എല്ലാം നിയന്ത്രിക്കുന്നവനിൽ സർവവും സമർപ്പിക്കുക. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചുറ്റുമുള്ളവരെ സ്നേഹിക്കുക. പ്രവാസി ഭർത്താക്കന്മാരോട് പറയാനുള്ളത്, നിങ്ങളുടെ ഭാര്യമാരുടെ ചെറിയ ചെറിയ സ്വപ്‌നങ്ങൾ മനസിലാക്കുക. ദിവസവും അര മണിക്കൂറെങ്കിലും കുടുബത്തിന് മാത്രമായി കൊടുക്കുക. ജോലി പ്രാധാന്യമുള്ളതാണ്, അതോടൊപ്പം പ്രാധാന്യം നൽകേണ്ടതാണ് തന്റെ ഉറ്റവരിൽനിന്നകന്ന് നിങ്ങൾക്ക് വേണ്ടി മാത്രമായി ഇവിടെ നിങ്ങളുടെ കൂടെ വന്നു നിൽക്കുന്ന അവളുടെ സന്തോഷവും എന്നത് എപ്പോഴും ഓർക്കുക. പ്രവാസത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി വിജയിച്ച സഹോദരിമാരോട് പറയാനുള്ളത്, നമ്മുടെ ചുറ്റുമുള്ള സഹോദരിമാരെ ചേർത്ത് പിടിക്കാൻ ശ്രമിക്കുക, അവരോട് ആത്മാർത്ഥമായ അടുപ്പമുണ്ടെങ്കിൽ തനിക്കൊരാളുണ്ടെന്ന തോന്നൽ അവരിലുണ്ടാക്കാൻ നമുക്ക്കഴിയും.വ്യത്യസ്തമായ ആശയങ്ങളിലൂടെ അവർക്ക് വഴികാട്ടിയാവാൻ നമുക്ക് ശ്രമിക്കാം. അതോടൊപ്പം എല്ലാവരോടും കൂടി പറയാനുള്ളത് നമ്മുടെ ജീവിതത്തിലായാലും മറ്റുള്ളവരുടെ ജീവിതത്തിലായാലും എന്ത് സംഭവിച്ചാലും അതിനെ പോസിറ്റീവായി മാത്രം കാണുക. പരസ്പരം പോസിറ്റീവ് ആയ കാര്യങ്ങൾ സംസാരിക്കുക. അനുഭവങ്ങളെ അവസരങ്ങളാക്കി മാറ്റാൻ ശ്രമിക്കുക, മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുക. നമുക്ക് നമ്മുടെ ഈകൊച്ചു ജീവിതം സുന്ദരമാക്കാം.
12 വഴി തെറ്റിയിന്നെന്റെ മേഘം കരഞ്ഞതിൽ പടിവാതിലിൽ വന്ന പ്രാക്കു കൊണ്ടഭിഷേക- മഴനൂലി നോടായ് ചൊല്ലീ മെ റി യു ന്നോ രൊ ന്നോ ർ ത്തി ടേ ണം പ്രണയാർദ്രമാം നിന്റെ അവ്വിധം ചെയ് തികൾ സ് പർശനത്തിന്നായ് കാട്ടിയില്ലെ നീയും... കൊതിയാലെ വന്നൊരു നേരം... ഭൂമിതൻ മാറിടം കൊള്ളെ ച വി ട്ടി മെ തി ച്ചി രു ന്നി ല്ലെ കലി തുള്ളിയന്നു നിൻ അ ഹ ന്ത യാ ല ന്ധ രാ യി ല്ലെ രൗദ്രഭാവം പൂണ്ട് വി ശ പ്പി ൻ വി ളി യൊ രു തലതല്ലി പെയ് തൊഴിഞ്ഞെന്തെ ചോര നായ് തീർത്തൊരാ പുഴയിലൂടൊഴുകി നീ പാവം കരഞ്ഞതു ആഴി പുൽകും മുന്നെ മറന്നൊ..' .... പുഴയുടെ തീരം വിഴുങ്ങി മാ മ ല നാ ടി ന്റെ യേ റി യ കാ മ വെ റി യാ ലെ ഭാഗവും പ്രളയാർദ്രമായ് കണ്ണു കാണാത്തവർക്കും നീ തഴുകീ........ ഒരു പാഠമാണീ പ്രളയ ദുരന്തം കടലിന്റെ മക്കളെ ഒരു പാഠമാവണ മീ ക ര ളി ന്റെ യു ള്ളി ലാ യ് ദു ര ന്തം . . . . . . . . . കനിവിന്റെ യാഴം അ സ ഹ നീ യ മാം വേ ദ ന യാ ലെ തി ര ഞ്ഞൊ - കണ്ണീർ പൊഴിച്ചല്ലോ - മേഘം. ആ നേരം മനുജന്റെയുള്ളം - പ്ര ള യ മാ യ ക്ക ണ്ണീ രൊ ഴു കി യ തു വെറും സ് നേഹാർദ്രമാണെന്നറിഞ്ഞൊ താങ്ങുവാൻ കെല്പില്ല ജാതിയില്ല മതമില്ല മനുജാനീ വെറും പുഴുവാ... മർത്യന്നു കള്ളത്തരങ്ങളുമില്ലാ മാറുവാൻ നേരമായ് ഇവ്വണ്ണമെല്ലാരു - മാലോകരേ നിങ്ങൾ മൊ ത്തൊ രു മി ക്കാ ൻ ദൈവമുണ്ടെന്ന കാര്യമോർക്കേണം തന്നെയല്ലെ നീയും കൊ തി ച്ചു ള്ളൂ . . . .
13 വാഹിദ സുബി ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഫാതിമ നഫീസെന്ന ഉമ്മയെ വർത്തമാന ഇന്ത്യയിൽ അധികമാർക്കും പരിചയമില്ലായിരുന്നു. .പക്ഷെ ഇന്ന് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ വീക്ഷിക്കുന്ന ഏതൊരാൾക്കു പോലും മറക്കാനാവാത്ത പേരാണ് ഫാതിമ നഫീസ്. ഉന്നത വിദ്യാഭ്യാസവും തൻറെ ശോഭനമായ ഭാവിയും സ്വപ്നം കണ്ടുകൊണ്ട് ജെ എൻ യു സർവകലാശാലയുടെ പടി കയറിപ്പോയ നജീബ് അഹമ്മദെന്ന വിദ്യാർത്ഥിയുടെ ഉമ്മയാണ് ഫാതിമ നഫീസ്.എ ബി വി പി ഗുണ്ടകളുടെ ആസൂത്രിതമായ ആക്രമണ ശേഷം നജീബ് അഹമ്മദെന്ന വിദ്യാർത്ഥി എവിടെയെന്ന് ആർക്കുമറിയില്ല.അന്നു മുതൽ തൻറെ മകനെവിടെയെന്ന് അന്വേഷിച്ചു ഭരണകൂടത്തിൻറെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ് ഫാതിമ നഫീസെന്ന ഉമ്മ. ഫാതിമ നഫീസിനെപ്പോലെ തന്നെ നീതി അന്വേഷിച്ചു ഭരണകൂടത്തിൻറെ വാതിലിൽ കാത്തുനിൽക്കുന്ന ഒരമ്മയാണ് രാധിക വെമുല.ജാതീയമായ വിവേചനങ്ങളാൽ തൻറെ പഠനഗവേഷണം പൂർത്തിയാക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി രോഹിത് വെമുലയുടെ മാതാവാണ് രാധിക വെമുല.ആത്മഹത്യ എന്ന് പറയുന്നതിനേക്കാൾ അതൊരു കൊലപാതകം എന്ന് തന്നെ പറയുന്നതാവും അതിൻറെ ശരി.നക്ഷത്രങ്ങളെ തേടി യാത്രയായ തൻറെ മകനു വേണ്ടി ഇനിയെന്തു ചെയ്യണമെന്നറിയാതെ അവരും തെരുവിലുണ്ട് ഇപ്പോഴും. ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയതാണ് വേങ്ങര സ്വദേശി ഖദീജക്കുട്ടിയുടെ മകൻ ചെയ്ത തെറ്റ്.സിദ്ദീഖ് കാപ്പനെന്ന പത്രപ്രവർത്തകനായ മകനെ അവസാനമായി ഒരു നോക്ക് കാണാൻ പോലുമാകാതെ ദൈവത്തിലേക്ക് യാത്ര തിരിക്കേണ്ടി വന്നു തൊണ്ണൂറുകാരിയായ ഈ ഉമ്മാക്ക്....
14 ദയയില്ലാത്ത ഭരണാധികാരികളും നിയമപാലകരുമുള്ള ഈ ലോകത്തിനപ്പുറം ദൈവത്തിൻറെ ദയ കിട്ടുമെന്ന പ്രതീക്ഷയിൽ നെടുവീർപ്പിടുകയാണ് പരപ്പനങ്ങാടിയിലെ ബിയ്യുമ്മ. ചെയ്ത തെറ്റ് എന്താണെന്ന് പോലും അറിയാതെ, തൻറെ മകൻ സകരിയ ബാംഗ്ലൂരിൽ വിചാരണ പോലുമില്ലാതെ പന്ത്രണ്ട് വർഷമായി തടവിലാണ്.... അലൻറെ അമ്മക്കും താഹയുടെ ഉമ്മക്കും തെല്ലൊന്നാശ്വസിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.എന്നിരുന്നാലും അവരിപ്പോഴും മാവോവാദികളാണെന്ന ഭരണകൂട ഭാഷ്യം ഉരുവിടുന്നവരും ഏറെയാണ്... പ്രയാസങ്ങൾക്കുമേൽ പ്രയാസം സഹിച്ചു നൊന്തുപ്രസവിച്ച മാതാക്കളാണ്.ഓരോ കുഞ്ഞിനെയും ഗർഭം ധരിക്കുമ്പോൾ മുതൽ കിനാവ് കാണുന്ന മാതാക്കൾ. അനിശ്ചിതമായി ജയിലറക്കുള്ളിലായവരും ജീവൻ നഷ്ടമായവരുമടക്കം നിരവധി പേരാണ് ഭരണകൂട ഭീകരതയുടെ ഇരകളായി ഇന്ത്യയുടെ മുക്കുമൂലകളിലുള്ളത്. ഈ അമ്മമാരുടെ കണ്ണീരിൻറെ പാപങ്ങൾ ഇവർക്ക് ചെവി കൊടുക്കാത്ത ഭരണാധികാരികളും നിയമപാലകരും എവിടെ പോയിട്ടാണ് കഴുകിക്കളയുക.നീതി ലഭ്യമാക്കിയിട്ടില്ലെങ്കിലും അവരെ തിരിഞ്ഞു നോക്കിയിട്ടില്ലെങ്കിലും ഇവരിലെ ഓരോ മാതൃ ഹൃദയങ്ങളുടെയും പ്രാർത്ഥനകളും കണ്ണീരും ചൂണ്ടുവിരലുകളുയർത്തുന്ന ചോദ്യങ്ങളും ഭരണകൂടത്തിൻറെ ഉറക്കം കെടുത്താതിരിക്കുകയില്ല.ഇവരിലൊരാളായി നാളെ നമ്മളിലാരെങ്കിലും ആവില്ലെന്ന് ഒരുറപ്പുമില്ലാത്ത ഈ ഫാഷിസ്റ്റുഭരണകാലത്ത് മനസ്സുകൊണ്ടും പ്രാർത്ഥനകൾ കൊണ്ടും ഭരണകൂടത്തിനെതിരെ ചോദ്യങ്ങളുയർത്തി ഓരോ മാതാപിതാക്കൾക്കും ഐക്യദാർഢ്യപ്പെടുക. ഓർക്കുക,ഫാതിമ നഫീസും രാധിക വെമുലയുമൊക്കെ കുറച്ചു വർഷങ്ങൾ മുമ്പ് വരെ ആർക്കുമറിയാത്ത വീട്ടമ്മമാർ മാത്രമായിരുന്നു. ഇന്ന് അവരൊക്കെയും തെരുവിലാണ്.
15 ഫാത്തിമ ഷബ്നം നിറങ്ങളെ അവൾ സ്നേഹിച്ചിരുന്നു. ചുവപ്പും നീലയും മഞ്ഞയും പച്ചയും പല ഭാവഭേദങ്ങളിൽ അവളുടെ മുറിയുടെ ചുവരുകളിൽ സ്ഥാനം പിടിച്ചു. കമ്പ്യൂട്ടറിൻറെ ചുവരിലും പല നിറങ്ങൾ ചേർത്തുണ്ടാക്കിയ കൊളാഷായിരുന്നു. മമ്മാ ഈ കബോർഡിനു ഒരു ന്യൂ ഷേഡ് കൊടുക്കായിരുന്നല്ലേ. കഴിഞ്ഞ വർഷമുണ്ടായ അപൂർവം ചില സംഭാഷണങ്ങളിൽ ഒന്നിനിടയ്ക്ക് അവൾ പറഞ്ഞു. ആർ യൂ മാഡ് എൽ കെ ജി പിള്ളേരുടെ ക്ലാസ്സ്റൂം പോലെയുണ്ട് നിന്റെ റൂം. ഇനി അതിന്റെ കൂടി കുറവേ ഉള്ളൂ. സുജിത്തിന്റെ മറുപടി അവൾ കേട്ടിട്ടുണ്ടാവില്ല. മനസ്സിലെ നീല ഛായം കൊണ്ട് അപ്പോഴവൾ അലമാരയ്ക്ക് നിറം പുരട്ടുകയായിരുന്നു. നിറങ്ങളോട് ഒരു തരം ഭ്രാന്ത് തന്നെയായിരുന്നു ചെല്ലുന്നിടത്തെല്ലാം അവളുടെ കണ്ണുകൾ നിറങ്ങളെ പരതി. സന്ധ്യാസൂര്യൻ ആഴിയിൽ വീണുമരിക്കുമ്പോൾ ആകാശത്തു ചിതറുന്ന ചുവപ്പ് കൊണ്ട് അവൾ സ്വപ്നങ്ങൾ നെയ്തു. മതിലിനപ്പുറത്തെ ദേവദാരുവിനോട് ചാഞ്ഞും ചെരിഞ്ഞും കിന്നാരം പറയുന്ന യൗവന പ്രതീകങ്ങൾ. നിലത്ത് പൊഴിക്കുന്ന കടലാസ് പൂവിലായിരിക്കണം അവൾ ആശ്രിതയെ കണ്ടെത്തിയത്. ഉടുപ്പുകളിലെ ചുവരുകളിലെ, നഖങ്ങളിലെ നാനാവിധം നിറങ്ങളിൽ അവൾ സാന്ത്വനം, തേടിയിട്ടുണ്ടാവണം. കണ്ണിനു പോലും അദൃഷ്ടമായ മനസ്സിൽ മാത്രം വിരിഞ്ഞ അനേകമായിരം നിറങ്ങളിലായിരിക്കും അവൾ തന്റെ പ്രണയം കുറിച്ചത്.… ചുവപ്പിൽ നിന്ന് ഞാനുണ്ടായി. പച്ചയിൽ നിന്ന് ഞാൻ ഊർജം കൊണ്ടു, നീല എനിക്ക് അഭയമേകി. നെയ്തെടുക്കാൻ പറ്റുന്ന കുഞ്ഞു വാക്കുകളിൽ നിറങ്ങളോടുള്ള അവളുടെ അഭിനിവേശം അവൾ രേഖപ്പെടുത്തി. മനുഷ്യരുടെ മുഖത്തെ വെളുപ്പും ഉള്ളിലെ കറുപ്പും അവൾ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അവൾക്ക് ക്ലാസ്സിൽ ഒരു ഫ്രണ്ട് പോലുമില്ല. ഒന്നും ആരോടും മിണ്ടത്തുമില്ല. ക്ലാസ് ടീച്ചറുടെ മുന്നിൽ ഞാനാകെ നാണം കെട്ടു .സുജിത് ഇത് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടില്ല. നാണക്കേടുകൾ ഒഴിവാക്കുന്ന ഓട്ടം തുടങ്ങിയിട്ട് ഇപ്പൊ കുറച്ചു വർഷങ്ങളായല്ലോ. ഗ്രാമമെന്ന വിലാസം. കുറെ ഡിഗ്രികൾ ചേർത്ത് വെക്കാനില്ലാത്ത കുടുംബം .ഫ്ളാറ്റിലെ പഴയ കസേരകൾ, പഴയ മോഡൽ ടി വി ,വലിപ്പം കുറഞ്ഞ കാർ എല്ലാം ഒന്നൊന്നായി മാറ്റുന്നതിനിടയ്ക്ക് പട്ടികയിലെപ്പോഴാണ് നിറങ്ങളെ മാത്രം സ്നേഹിച്ചിരുന്ന മകളുടെ പേര് കൂട്ടിച്ചേർക്കപെട്ടതെന്ന് അറിഞ്ഞില്ല.
16 പുറത്തെ നാണക്കേടുകളെയൊക്കെ വലിയൊരു കോൺക്രീറ്റ് മതില് കൊണ്ട് മറക്കുന്ന വലിയൊരു കെട്ടിടത്തിലാണ് ഇപ്പോൾ താമസം. താഴത്തെ ഇത്തിക്കണ്ണികൾക്ക് എത്തിച്ചേരാ ഉയരത്തിൽ തങ്ങളെ പൊക്കി വച്ചു. തൊട്ടപ്പുറത്തെ വീട്ടിലേക്ക് അബദ്ധത്തിൽ പോലും എത്തിനോക്കാത്ത സംസ്കാര സമ്പന്നരുടെ ഇടയിൽ തങ്ങളുടെ മകളെ സുരക്ഷിതയാക്കി. കേരളത്തിൽ നാല്പത്തിനാലു നദികളുണ്ടായിട്ടും ഒന്നിനെ പോലും ഞാൻ കണ്ടില്ലല്ലോ എന്ന് ജികെ പുസ്തകത്തിലെ അറിവ് വെച്ച് അവൾ ചോദിച്ചപ്പോൾ അവയിലൊക്കെ അഴുക്കാണ് മോളെ എന്ന മറുപടിയിൽ പുരണ്ട അഴുക്ക് അറിഞ്ഞില്ലെന്ന് നടിച്ചു. ജനാലയിലൂടെ നോക്കിയാൽ കാണുന്ന കടലാസു പൂവിനോട് ഒരു ദിവസം അവൾ സംസാരിക്കുന്നത് കേട്ടു. മണ്ണിൽ നിന്നിട്ടും നിനക്കിത്ര ഭംഗിയൊ ഒരു പൂവ് മണ്ണിലേക്ക് പൊഴിച്ച് അത് ചിരിച്ചിട്ടുണ്ടാവണം, താഴെ വീണാൽ നിനക്കും അഴുക്കാവും അല്ലെ അവളുടെ ആ പാഠം അന്നെന്തു കൊണ്ട് ഞാൻ ഉൾക്കൊണ്ടില്ല. മണ്ണിൽ അസ്തിത്വം ഉള്ള മനുഷ്യന്റെ ഇരിപ്പിടം എത്ര പൊങ്ങിയാലും മടങ്ങുന്നത് മണ്ണിലേക്ക് തന്നെയാവുന്നു. ഇപ്പോൾ കുറച്ച് വർഷങ്ങളായിട്ട് കുടുംബ സദസ്സുകളിൽ പോവുന്നത് ഞാനും സുജിത്തും മാത്രം. അവസാനം അവളെയും കൊണ്ട് പോയ ആ ദിവസം ഞാനോർക്കുന്നു. എൻറെ കൈ പിടിച്ചു മാറാതെ നിന്ന് അവളെ കൂടെ കളിക്കാൻ ഒരു സമപ്രായക്കാരി ക്ഷണിച്ചു. അതവഗണിച്ചപ്പോൾ നിർബന്ധിച്ചു എന്റെ കൈയിൽ നിന്നും വിടുവിച്ചത്. സുഹൃത്ത് മഞ്ജുവാണ്.\"കുട്ടിയെ കളിക്കാൻ വിടാതിരുന്നാൽ ഒന്നിനും കൊള്ളാതാവും\". വിസമ്മതിച്ചു നിന്ന് അവളെ ഒന്നുകൂടി ബലം പ്രയോഗിച്ചു അകറ്റാൻ നോക്കിയ മഞ്ജുവിന് പിന്നെ കിട്ടിയത് ഒരു ചവിട്ടാണ്. മുഖം ചുവന്ന് തുടുത്തത് അഹങ്കാരം കൊണ്ടാണെന്ന് അവർ പറഞ്ഞെങ്കിലും അത് അവളുടെ പരിഭ്രമമാണെന്ന് എനിക്കറിയാമായിരുന്നു. ഒന്നിനും കൊള്ളാത്തവളായി അന്ന് സുജിത്തും സുഹൃത്തുക്കളും വിധിയെഴുതി. പിന്നീട് ഒരു നാണക്കേടിന്റെ സ്രോതസ്സ് മാത്രമായി മകൾ രൂപം കൊണ്ടു. മതിലിനു പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ പഴകിയ തൂൺ പോലും മാറ്റി. മകളെ മാറ്റാനായില്ല. മനുഷ്യർ എത്ര വിചിത്രം ? സ്വന്തം എല്ലിനാൽ നിർമിതമായ സഹധർമിണിയെ വിലക്കുന്നതിൽ പരാജയപ്പെട്ട മനുഷ്യൻ ഇന്നും പരാജിതൻ തന്നെ. ലോകത്തെ മറ്റൊരു ഗോളത്തിൽ ചെന്ന് വീക്ഷിക്കാൻ കഴിയുന്ന മനുഷ്യന് സ്വന്തം ബീജത്തിൽ നിന്നുണ്ടായ ഒരു സൃഷ്ടിയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അവസാനത്തെ സംഭാഷണത്തിൽ സുജിത്തിന്റെ മുഖം തീഗോളം കണക്കേ ജ്വലിച്ചിരുന്നു. നാണക്കേട് കൊണ്ടു ശരീരത്തിന്റെ തൊലിയുരിഞ്ഞു എന്നാണല്ലോ അയാൾ മകളോട് ആക്രോശിച്ചത്. കത്തുന്ന ചൂടിൽ വലിയ മരങ്ങളുടെ തൊലിയുരിയുന്നു. പുൽനാമ്പുകൾ കൊഴിഞ്ഞു വീഴുന്നു.
17 ഓഫീസിലെ ശ്രുതിയാണ് ആദ്യം ഫോണിൽ വിളിച്ച് ആ വിവരമറിയിച്ചത്. നിന്റെ മകൾ വൈറൽ ആണെന്ന് . ഒരാളെ പ്രശസ്തിയിൽ എത്തിക്കാനും പടുകുഴിയിൽ വീഴ്ത്താനും വൈറ ലിനു നിമിഷങ്ങൾ മതി. എല്ലാം ഇൻസ്റ്റന്റാണ് നിങ്ങളുടെ സഹപാഠിക്ക് പൊടുന്നനെ ഭ്രാന്ത് വന്നാല്‍ എന്നാണ് ആ വൈറൽ വീഡിയോയുടെ ശീർഷകം .പരിഹാസച്ചിരിയോടെ ചുറ്റും നിൽക്കുന്ന സഹപാഠികളുടെ ഇടയിൽ പരിഭ്രാന്തിയിലായ മകൾ, ഒരു ചെറുക്കൻ എന്തോ ഒന്ന് അവളോട് ചോദിക്കുകയാണ് .ശബ്ദം ഇടയിൽ വിഡിയോയിൽ വ്യക്തമല്ല. ചുറ്റിലുള്ളവരുടെ കറുപ്പ് അവളെ കൂടിയിട്ടുണ്ടാവണം. നിറങ്ങൾ കാണാതായിട്ടുണ്ടാവണം. കണ്ണടച്ചു ചെവി പൊത്തി അവൾ ഇരുന്നു. മനസ്സിൽ ഇരുട്ട് വീണ മനുഷ്യനാവശ്യം പ്രതികരണമാണ്, മൗനമല്ല. ഇരയുടെ ശാന്തത അവനെ ബുദ്ധിമുട്ടിക്കുന്നു. വലുതാക്കി പ്രലോഭിപ്പിക്കുന്നു. പ്രലോഭനത്തിൽ വീണുപോവുന്ന ഇരയുടെ സ്വസ്ഥത മനുഷ്യനെ രസിപ്പിക്കുന്നു. ആ ചുണ്ടയിൽ കിടന്നാണ് അതിന്റെ അന്ത്യമെങ്കിൽ അവൻ സംതൃപ്തി അടയുന്നു. അവളുടെ പെൻസിൽ ബോക്സിലെ നിറമുള്ള കല്ലുകൾ താഴേക്കെറിഞ്ഞതാണ് അവളെ പ്രകോപിപ്പിച്ചത്. മറ്റുള്ളവർ അവയ നോക്കി ചിരിക്കാൻ തുടങ്ങിയത് അവളിലെ ശാന്തിയുടെ അവസാന കണികയും ഇല്ലാതാക്കി കാണും. കല്ലുകൾ താഴേക്കറിഞ്ഞ സഹപാഠിയ നിലത്തു തള്ളിയിട്ട് ചവിട്ടി ഭ്രാന്തമായി ആക്രോശിക്കുന്ന അവളാണ് സുജിത്തിന്റെ തലയിൽ തീഗോളം കത്തിച്ചത്. ആ തീയിൽ ആ പൂനാമ്പ് കൊഴിയാൻ തുടങ്ങിയിരുന്നോ? അന്ന് രാത്രി കുളിമുറിയിലെ നിലത്തു ചുവപ്പ് ഛായം കൊണ്ട് അവളുടെ അസ്തമയം കുറിച്ചത്. അതുകൊണ്ടായിരുന്നോ ... നാണക്കേട് നീങ്ങിയിട്ടും എന്തേ ഉരിഞ്ഞ തൊലി പുനർനിർമ്മിക്കപ്പെടുന്നില്ല. കോൺക്രീറ്റ് മതിലിനും മറക്കാൻ പറ്റാത്തതാണോ ആത്മാവിന്റെ നാണം? മനുഷ്യർ എത്ര വിചിത്രം’’’’
18 ഫസ്ന യൂസഫ് ആകാശം, വന്മരങ്ങളെ സൂര്യ ചന്ദ്ര കടപുഴക്കി.. നക്ഷത്ര മേഘങ്ങളാലെന്തു മനോഹരം. മണിമാളികകളെ പ്രണയ നിലാവ് പൊഴിച്ചും, വടിച്ചെടുത്ത് മേഘമഞ്ചമൊരുക്കിയും, കടലാഴങ്ങളിലേക്കെറിയുന്ന പരിഭവ നീർമണിയുതിർത്തും, പെയ്ത്ത്.. കിനാമഴവില്ലു വിരിയിച്ചും ഒരു കുളിർപ്പന്തലാ ശാന്തമാക്കാൻ യങ്ങനെയങ്ങനെ.. നീലക്കടൽ ആകാശം നോക്കി എന്നാൽ, ചിരിക്കണമത്രേ.. മാനവുമൊരു പെണ്ണെ,, മനം നീയൊന്നടങ്ങ്, പേറു ന്നുവത്രെ, എനിക്ക് നിറഞ്ഞെന്ന്... ദിശ നാലും വീശുന്ന തീക്കാറ്റുകളെ, ഉള്ളുകൊണ്ടാ- വാഹിക്കുന്നൊരു മനം.. വെന്ത് വെന്ത് ഒടുക്കമാ ഉൾച്ചൂടിനെ ഒരു പെയ്തൊഴിക്കലുണ്ട്,, മൃദു സീൽക്കാരമായല്ല..., കണ്ണും കാതും തകർക്കുമാ റുച്ചത്തിൽ,, വെളിച്ചത്തിൽ,, ഒരു പേമാരി..
19 ശ്രീകല ഗോപിനാഥ് ജിനേൻ TOO MANY PEOPLE SPOIL THE SOUP എന്ന് 6ആം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠത്തിലാണ് ആദ്യമായി കേട്ടത്. ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളും അതിനെ തുടർന്നുള്ള ചർച്ചകളും ഈ ചൊല്ലിനെ പിന്നേയും പിന്നേയും ഓർമിപ്പിക്കുന്നുണ്ട്. കുറച്ച് കൊല്ലങ്ങൾക്ക് മുൻപ് വരേയും നമ്മൾ പരിമിതവും, ഒരു പരിധി വരേയെങ്കിലും വസ്തുനിഷ്ഠവും, വിശ്വാസയോഗ്യവുമായ സ്രോതസ്സുകളിൽ നിന്നുമാണ് വസ്തുതകളും, വിവരങ്ങളും അറിഞ്ഞിരുന്നത്. അതിലെ ശരിതെറ്റുകളും, ന്യായാന്യായങ്ങളും, പാകപ്പിഴകളും നമ്മുടെ ബൗദ്ധിക മണ്ഡലത്തിൽ മാത്രം നടത്തപ്പെടുന്ന കൂട്ടി കിഴിക്കലുകൾ മാത്രമായിരുന്നു. അത്രമേൽ വ്യക്തിപരവും, നിരുപദ്രവകരവുമായ ഒരു പ്രവൃത്തി... പക്ഷേ ഇന്നോ? ആറ് മലയാളിക്ക് നൂറ് മലയാളം എന്ന ശൈലിയെ ഓർമിപ്പിക്കുന്ന കണക്ക് എണ്ണമറ്റ സ്രോതസ്സുകളിൽ നിന്ന് വിശേഷങ്ങളുടെ കുത്തൊഴുക്കാണ്... ആരുടെയൊക്കെ എന്തെല്ലാം നിലപാടുകൾ കേൾക്കണം, വാദങ്ങൾ കേൾക്കണം!!! അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന ചൊല്ല് ഈ നൂറ്റാണ്ടിനു വേണ്ടി പടച്ചതു പോലെ. ഈ കൂട്ടപൊരിച്ചിലിനിടയിൽ ഭൂരിപക്ഷവും, സത്യം അന്വേഷിക്കുവാനും, ന്യായത്തിനൊപ്പം സഞ്ചരിക്കുവാനും മറക്കുന്നുണ്ട്. സത്യത്തിൽ നാം ആയിരിക്കുന്ന സമൂഹത്തിൽ എത്ര ശതമാനത്തിന് കഴിയുന്നുണ്ട് വസ്തുതകൾ കൃത്യമായി മനസ്സിലാക്കി, ഒരു പക്ഷത്തിനും വശപ്പെടാതെ നിഷ്പക്ഷമായി ചിന്തിക്കുവാൻ? ചാനൽ ചർച്ചകളും, എത്ര വാദിച്ചാലും നാവ് തളരാത്ത അനുഭാവികളായ ന്യായീകരണ തൊഴിലാളികളും, നന്മ മരങ്ങളും എല്ലാം പ്രകാശവേഗത്തിലും, സ്വതാല്പര്യങ്ങൾക്കും അനുസരിച്ച് വാർത്തകൾ ചമച്ച് ലോകത്തിൻ്റെ നാനാ കോണുകളിലേയ്ക്കും ഒരേ സമയം വിക്ഷേപണം നടത്തുമ്പോൾ, റോസ്റ്റിങ്ങായും, ട്രോളുകളായും, വാർത്തകളായും, അവലോകനങ്ങൾ എന്ന പേരിലും സമൂഹ മാധ്യമങ്ങളിൽ ഒരേ സമയം വെടിക്കെട്ട് തീർക്കുന്ന വീഡിയോകളിലും, എഴുത്ത്കുത്തുകളിലും പെട്ട്, ഒരു കൊടുങ്കാറ്റിലെന്ന പോലെ ചുഴറ്റിയടിക്കപ്പെട്ട് കലങ്ങി മറിഞ്ഞ തലച്ചോറും , ബോധമണ്ഡലവുമായി ജീവിക്കുന്ന , (ജീവിക്കുന്ന എന്ന് പറയാൻ സാധിക്കുമോ? നിഴൽ യുദ്ധം നടത്തി തളരുകയും, ചിലപ്പോൾ ഒടുങ്ങുകയും ചെയ്യുന്ന ) പരശ്ശതം ജീവനുകൾ നില നില്പിനായി പോരാടിക്കൊണ്ടിരിയ്ക്കുന്ന ഇടമായിരിയ്ക്കുന്നു നമ്മുടെ സമൂഹവും, നാടും. മനുഷ്യനിർമ്മിത ബുദ്ധി എന്ന് ശരിക്ക് വിശേഷിപ്പിക്കപ്പെടേണ്ടത് ഈ അവസ്ഥയെയാണ്. കാരണം ഇവിടെ മനുഷ്യ നിർമ്മിതം തന്നെയാകുന്നു ചിന്തകൾ. പലരുടേയും ചിന്തകളും, വാദങ്ങളും, പ്രവർത്തികളും ഇപ്പോൾ സ്വന്തം ചിന്താസരണികളിൽ നിന്നല്ല പുറപ്പെടുന്നത്. ആരുടെയോക്കെയോ വായിൽ നിന്ന് ചെവികളിലേയ്ക്കും, അവിടെ നിന്നും പലതരത്തിലുള്ള വികാരവിക്ഷോഭങ്ങളിൽ മുക്കിയെടുക്കപ്പെട്ട് വിരൽ തുമ്പുകളിലൂടെ നേരെ സമൂഹത്തിലേയ്ക്കുമാണ് എത്തപ്പെടുന്നത്. ഭൂരിപക്ഷം വരുന്ന ഒരു സമൂഹം അവരുടെ അധ്വാനവും, ബുദ്ധിയും, ശേഷിയും, എന്തിന് പലപ്പോഴും ജീവനും
20 ജീവിതവും പോലും ഒട്ടുമേ ക്രിയാത്മകമോ, ഉപകാരപ്രദമോ അല്ലാത്ത ഇത്തരം പക്ഷംപറച്ചിലുകൾക്കും, വാദപ്രതിവാദങ്ങൾക്കും , ചേരിപ്പോരുകൾക്കുമായാണ് ചിലവാക്കുന്നത് എന്നതാണ് ഇന്നത്തെ സമൂഹം നേരിടുന്ന ഒരു ദുരവസ്ഥയും, പ്രതിസന്ധിയും. കാണാതെ, അറിയാതെ, പലപ്പോഴും ചിന്തിക്കാൻ പോലും മെനയ്ക്കടാതെ ഇരിയ്ക്കുന്ന ന്യായത്തെ പറ്റി, ശരിയെ പറ്റി പലർക്കും അറിയണ്ട എന്നായിരിയ്ക്കുന്നു. ക്യത്യമായും ഒരു പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. നിക്ഷിപ്ത താല്പര്യക്കാരുടെ ചിന്തകൾ കുത്തിവയ്ക്കപ്പെടാൻ വിട്ടു കൊടുക്കേണ്ടതല്ല ആരുടേയും ചിന്താശേഷിയും, അധ്വാനക്ഷമതയും. ഏത് കാര്യത്തിലായാലും ,അത് വ്യക്തികളോ, പ്രസ്ഥാനമോ, മതമോ, രാഷ്ട്രീയമോ, കുടുംബമോ, അവനവൻ തന്നെയോ ആകട്ടെ, അമിതമായ അന്ധമായ വിശ്വാസങ്ങളും, ധാരണകളും വച്ചു പുലർത്തുന്നത് സത്യത്തിൽ നിന്ന് അകന്നുപോകുവാനും, പുറം തിരിഞ്ഞ് നിൽക്കുവാനും മാത്രമേ വഴിവയ്ക്കു. അത്തരം പിൻതിരിയലുകൾ സമൂഹത്തിലും, കുടുംബത്തിലും, വ്യക്തി ജീവിതങ്ങളിലും ഉണ്ടാക്കുന്ന അലകൾ , പാളിച്ചകൾ, അങ്കലാപ്പുകൾ ഭീതിദമാകുന്നുണ്ട് പലപ്പോഴും. ഒരു കാര്യം ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട്. ''സ്വകാര്യത \" എന്ന വാക്ക് ഏറ്റവും അധികം ആവർത്തിച്ചു കേൾക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. എന്താണ് ശരിക്കും സ്വകാര്യത? അത് അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ലാത്ത, തികച്ചും വ്യക്തിപരമായ ഒരു മേഖല തന്നെയാണ് എങ്കിൽ, എന്തിനാണ് ഇത്തരം \"സ്വന്തം, തികച്ചും സ്വന്തം കാര്യങ്ങൾ \" സമൂഹമാധ്യമങ്ങളിൽ ഇട്ട് പരസ്യമാക്കി ചർച്ചയ്ക്ക് പാത്രമാക്കുന്നത് ! പേരിന് മാത്രമാണ് സമൂഹമാധ്യമങ്ങളിൽ നമ്മുടെ \"സ്വന്തം പേജ് \" എന്ന അവകാശവാദം ഉള്ളത്. ആ അക്ഷരാർത്ഥം വിട്ടാൽ പിന്നെയെല്ലാം സമൂഹമാണ്, അല്ലെങ്കിൽ സമൂഹത്തിലേയ്ക്കാണ്. നമ്മുടെ സുഖ ദുഃഖങ്ങളിൽ കൂടെ ആയിരിക്കുവാൻ മാത്രം സ്നേഹമുള്ളവർക്കേ, നമ്മുടെ വിശേഷങ്ങൾ, അത് എത്ര വലുതായാലും, ചെറുതായാലും അറിയുവാൻ താല്പര്യം കാണൂ. അതല്ലാത്തവർക്ക് മുന്നിൽ കൂടി എല്ലാം പരസ്യമാക്കി വിളംബരം ചെയ്ത ശേഷം \" എൻ്റെ സ്വകാര്യതയെ കടന്നാക്രമിക്കുന്നു\" എന്ന് വിലപിച്ചിട്ട് എന്ത് കാര്യം! അവിടെ എന്ത് പറയണം, പറയണ്ട എന്ന അതിർത്തി നിർണ്ണയിക്കേണ്ടത് തികച്ചും വ്യക്തിപരമായ വിവേചനാധികാരത്തിൻ്റെ പരിധിയിൽ പെട്ടതാണ്. കാരണം , പരസ്പര ബഹുമാനത്തിലും, നീതിബോധത്തിലും, മാനുഷിക മൂല്യങ്ങളിലും ഏറെയൊന്നും മെച്ചപ്പെടാത്ത എന്നു മാത്രമല്ല, ശരാശരിയ്ക്കും താഴെ നിൽക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ആ സത്യത്തെ എല്ലാ സ്വാതന്ത്ര്യങ്ങൾക്കും മീതെ അംഗീകരിക്കാതെ, മനസ്സിലാക്കാതെ പറ്റില്ല. സമൂഹമാധ്യമങ്ങൾ മിക്കവാറും (എല്ലായ്പ്പോഴും എന്നല്ല )ഏറ്റവും അധഃപതിച്ച അവസ്ഥയിൽ ഉപയോഗിക്കപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടെ രാജ്യം. നിയമങ്ങൾ പലപ്പോഴും ശവപ്പെട്ടിയിലാകുന്ന അവസരത്തിൽ വ്യക്തികളുടെ വിവേകവും, വിവേചനബുദ്ധിയും മാത്രമേ പ്രയോജനപ്പെടുകയുള്ളു. വ്യക്തികൾ അമിതമായി തുറന്നു കാണിക്കപ്പെടുന്ന ഈ ലോകത്ത്, നമ്മുടെ പ്രിയ രഹസ്യങ്ങളെ, സ്വകാര്യതകളെ, സന്തോ ഷങ്ങളെ നമുക്ക് മാത്രമായി നാം തന്നെ കാത്ത് സൂക്ഷിക്കുക. അരോ പറഞ്ഞ വാചകം, \"സ്വകാര്യതയെ നിമിഷാർദ്ധം കൊണ്ട് കൊല്ലുന്ന തോക്കാണ് സമൂഹമാധ്യമങ്ങൾ.\"
21 ഹുമൈറ ടെക്നോളജി നാടു വാണിടും കാലം അബ്ദുൽ വാഹിദ് മനുഷ്യ യത്നങ്ങൾ രത്നങ്ങളെപ്പോൽ വിലമതിക്കപ്പെടും കാലം.. പരകഴിവുകൾ പുകഴ്ത്തപ്പെടും കാലം ആകാര-മനസ്സുകൾ അപരർക്കായ് പങ്കുവെക്കപ്പെടും കാലം മാനവിക മൂല്യങ്ങൾ പ്രഭയേകും കാലം ഭൂതലാവസ്ഥകൾ പൂതൽപ്പടം പൊയിച്ച് മാറിമറയും കാലം സൽസ്വഭാവ- നേരുകൾ കാലത്തിനൊപ്പം ചരിക്കും കാലം മർത്യമനസ്സിലെപ്പോഴും ദൈവം വസിക്കും കാലം മനുഷ്യ ചിന്തയിലഖിലം തിരിച്ചറിവുദിക്കും കാലം അതല്ലോ നല്ല കാലം?!
22 സരിത ജോയ്സി എന്നിട്ട്, അരികിൽ വന്നപ്പോൾ ഞാനിത് വിളമ്പുമ്പോൾ നിങ്ങളെന്റെ കണ്ണിലെ കയ്പ്പുനീർ കുടിച്ചപോലെ അഗ്നി കണ്ടിട്ടുണ്ടോ? നിങൾ ഛർദ്ധിക്കരുത്! മനസ്സിൽ ഉറഞ്ഞ് കൂടിയ ഘന ഗംഭീരമായ വാക്കുകളുടെ കലമ്പൽ കേട്ടിട്ടുണ്ടോ? ചിലർക്ക് അത് പാനപാത്രവും മറ്റു ചിലർക്ക് വിഷക്കോപ്പയുമാകുന്നു! കവിത എന്നിലേക്ക് വരികയായിരുന്നില്ല! ഞാൻ കവിതയിലേക്ക് നിങ്ങളുടെ നിലപാടുകളുടെ ഇറങ്ങി ചെല്ലുകയായിരുന്നു! രാഷ്ട്രീയത്തോട് വാക്കുകൾ ഹൃദയം പൊട്ടി ഞാൻ കലഹിച്ചിട്ടില്ല! വരുമെന്നായപ്പോൾ എന്റെ നിലപാടുകളെ അത് ആലേഖനം ചെയ്യാതിരിക്കാൻ വാക്കുകളിലേക്ക് എനിക്ക് കഴിയുമായിരുന്നില്ല! വിളക്കി ചേർത്തതേയുള്ളൂ! ഒരു പുതിയ ദേശം വചനത്താൽ ബലികൊടുക്കപ്പെട്ടവന്റെ കണ്ട് പിടിച്ച രക്തം കാസയിൽ നിറച്ചത്രെ ദേശാടന പക്ഷിയെ പോലെ ഇപ്പോഴും പാപമോചനം നേടുന്നത്! ഓരോരോ ദിക്കുകളിൽ കുതിച്ചു ചെന്നിരുന്നു ഒറ്റ്കൊടുത്തവന് ഞാൻ കൂടുകൾ വെക്കുന്നു! ഒപ്പീസു ചൊല്ലാൻ മുട്ടയിട്ട് അടയിരിക്കുന്നു, നീതികേടിന്റെ അദ്ധ്യായത്തിൽ പുതിയ ജന്മം വിടർന്നു വരുന്നത് കാണാൻ വിറച്ചു വിറങ്ങലിച്ച അത്ര കണ്ട് കൗതുകത്തോടെ വാക്കുകൾ ആത്മഹത്യയുടെ കാത്തിരിക്കുന്നു! വക്കിലെത്തി നിൽപ്പുണ്ട്! വികാര വിചാരങ്ങളെ മനനം ചെയ്ത് വാക്കുകളിലേക്ക് വിഷാദവും സ്നേഹവും തുന്നിവെക്കുന്നു! അത്മരോഷവും നിലപാടുകളും കവിതയിലൂടെ വിവർത്തനം ചെയ്യുന്നു! കൗതുകങ്ങളെ ഒരു ക്യാൻവാസിലേക്ക് നിറം ചേർക്കുന്നു! നിങ്ങൾ നിലപാടുകളിൽ വെള്ളം ചേർക്കുമ്പോഴെല്ലാം എന്റെ വാക്കുകൾ പകച്ചു നിൽക്കും!
23 ഷെറിൻ ഫസലു കര യുവാൻ കണ്ണീ രു തെ ല്ലു മി ല്ലാ ത്ത വ ൻ മണ്ണിലായ് സ്വപ് ന ത്തി ൻ വി ത്ത് വി ത ച്ച വ ൻ അ ധികാരലോ ക ത്തി ൻ ചാ ട്ട വാ റ ടി യേ റ്റി റ്റു ന്ന ചോരയിൽ തളി ർ ക്കു ന്ന പ ച്ച പു തു നാ മ്പി ൻ മ ന്ദ സ് മി തം പ്ര തീക്ഷതൻ പൊ ൻ പു ല രി യി ൽ അമ്മിഞ്ഞപ്പാലിൻ ഒപ്പം... മാതൃവാത്സല്യം നുകരും കുഞ്ഞേ, നീയറിയുക... ഇലൈഹി ഇമ്മണ്ണിൽ സൂക്ഷ് മാണു ഏറെയല്ലോ. സെബീല കരുതലിൻ കരവിരുതില്ലെന്നാകിൽ നീയുമിരയായിടും സൂക്ഷ് മാണു തന്നാക്രമത്തിൽ കരുതുക.. കരുത്തായീടുക സ്വയമേ, പിന്നെയീ അമ്മയ് ക്കും മാനവ സോ ദ ര ങ്ങ ൾ ക്കും . നീ യ റി ഞ്ഞീ ടു ക , ഇമ്മണ്ണേറെ ഫലപുഷ് ടി ദായകം അകമറിഞ്ഞൊരുങ്ങീടേണം, നീയിവിടമിൽ നന്മ തൻ വിളവിറക്കീടണം. പാല്പുഞ്ചിരി പൊഴിച്ചെൻ മടിത്തട്ടിൽ പിച്ച വെക്കാൻ തുടങ്ങുമെന്നോമനെ.. നീയറിയുക, നിൻ സോദരർ വെടിഞ്ഞൊരായുസ്സും ആരോഗ്യവും .... ഈ മണ്ണിനാശ്രയമായീടേണം പൊരുതണം നിൻ ഞരമ്പുകളിൽ ചോര ഒഴുകിടും കാലത്തോളം. കാപാലികർ വാഴും ഈ മണ്ണിൽ നന്മതൻ പൊന്നുഷസ്സായിടണം. ആത്മാഭിമാനം നിറഞ്ഞൊരു മനസ്സിനാൽ ശിരസ്സുയർത്തി നടന്നീടേണം . നിന്നമ്മ പെങ്ങന്മാരെ തിരിച്ചറിഞ്ഞീടേണം, കരുത്താർജിച്ച് പൊരുതണം നീ യാ വ ർ ക്കാ യ് നീതിക്കായ് ഉയിർത്തെൽക്കേണമെന്നൊമനേ, ഇമ്മണ്ണിന് കരുത്തായ് , കരുതലായ് ചുവടു വെച്ചീടേണമെന്നോമനെ...
24 കാര്യം കഴിഞ്ഞാൽ സ്ഥാനം പുറത്താണെങ്കിലും കറിവേപ്പില ആള് പുലിയാണ് കേട്ടോ. കറിവേപ്പില്ലാത്ത കറികൾ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് ഒട്ടുമിക്ക മലയാളികൾക്കും, ഗുണവും രുചിയും ആവാഹിച്ചെടുത്താൽ നിസ്സാരമായി തള്ളിക്കളയാനും നമ്മൾ മിടുക്കർ തന്നെ. പ്രവാസ ലോകത്തേക്ക് ആദ്യമായി കാലെടുത്ത് വെച്ച് സൗദിയിലെത്തുമ്പോൾ നാടിൻ്റെ പച്ചപ്പൊക്കെ അവിടത്തെ പ്രകൃതിയിൽ നിന്ന് തന്നെ തേടിപ്പിടിക്കാനുള്ള ശ്രമങ്ങളായിരുന്നു. അവിടത്തെ പ്രതികൂല സാഹചര്യങ്ങളിൽ ചെടി മോഹങ്ങളൊക്കെ ഉള്ളിൽ മയങ്ങിക്കിടന്നു. കുറഞ്ഞ കാലത്തെ സൗദി വാസത്തിന് ശേഷം ആദ്യമായി ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുമ്പോൾ ലെഗേജിലൊരു വേപ്പിൻ തൈ കൂടെ ഉണ്ടായിരുന്നു. വേരുകൾ പൊട്ടാതിരിക്കാൻ പരമാവധി സൂക്ഷിച്ച് അല്പം മണ്ണോട് കൂടി ഏറ്റവും അവസാനം ലെഗേജിൽ സ്ഥാനം പിടിച്ചവൾ. മണൽ കൂടുതലുള്ള മരുഭൂമിയിലെ മണ്ണിൽ വളർന്നില്ലെങ്കിലൊ എന്ന ആധിയിൽ നല്ല ചുവന്ന മണ്ണും ഒരു കവറിലാക്കി ലെഗേജിൽ വെക്കാൻ മറക്കാത്ത കാര്യമോർത്ത് പിന്നീട് പലപ്പോഴും ചിരി വന്നിട്ടുണ്ട്. കരിപ്പൂർ എയർപോർട്ടിൽ വെച്ച് ലഗേജ് പരിശോധനയ്ക്കിടയിൽമണ്ണ് വെച്ച എൻ്റെ ചെറിയ കവറും കണ്ടു പിടിച്ച ജോലിക്കാരനെ പ്രശംസിച്ചേ മതിയാകൂ. മണ്ണ് കുറച്ചാണെങ്കിലും കൊണ്ടുപോകാൻ പാടില്ലെന്ന യാഥാർത്ഥ്യം അന്ന് മനസ്സിലാക്കി, അതിനെക്കുറിച്ച് ആരോടും അന്വേഷിച്ചിരുന്നില്ലെന്നത് മറ്റൊരു നഗ്ന സത്യം. ഞാനും കുട്ടികളും മാത്രമായിട്ടുള്ള യാത്രയായതുകൊണ്ട് പെട്ടി തുറന്ന് ഒഴിവാക്കി ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ്റെ വിശാലമനസ്കതയാൽ തത്ക്കാലം രക്ഷപ്പെട്ടു.അങ്ങനെ മണ്ണും വേപ്പിൻ തൈയും സുരക്ഷിതമായി ഖത്തറിലെത്തി. പിറന്ന മണ്ണിൻ്റെ അടിത്തറയും മക്കളോടുള്ള സ്നേഹവായ്പും നൽകിയിട്ടും പ്രവാസം ഇഷ്ടമാവാത്ത പോലെ അവൾ അകാലത്തിൽ പൊലിഞ്ഞു പോയി. ഒന്നിനു പിറകെ മറ്റൊന്നായി ശ്രമങ്ങൾ തുടർന്നെങ്കിലും എല്ലാം നിഷ്ഫലമായി. അവസാനം കൂട്ടുകാരിയുടെ വില്ലയിൽ നിന്നൊരു കുഞ്ഞു തൈ കിട്ടി. ഖത്തറിൽ പിറന്നത് കൊണ്ടോ ,എന്നോടുള്ള സഹതാപം കൊണ്ടോന്നറിയില്ല പതിയെപ്പതിയെ അവൾ ഞങ്ങളോടിണങ്ങിച്ചേർന്ന് വളരാൻ തുടങ്ങി. രണ്ട് വർഷത്തോളം വളരെ മന്ദഗതിയിലുള്ള വളർച്ചയായിരുന്നു. സൂര്യപ്രകാശം ഒരു പാടിഷ്ടമുള്ള അവളെ ബാൽക്കണിയിൽ കിട്ടുന്ന അല്പം ചൂട് മതി വരുവോളം ആവാഹിപ്പിക്കാൻ പരിശീലിപ്പിച്ചു.വെക്കേഷന് നാട്ടിൽ പോകുമ്പോൾ കൂട്ടുകാരിയെ ഏൽപ്പിച്ച് പോകും, വന്നാലുടനെ തിരികെക്കൊണ്ടുവന്ന് കാൽ വളർന്നോ ,കൈവളർന്നോ എന്നൊക്കെ പരതി നോക്കും.
25 ബാൽക്കണിയില്ലാത്ത കമ്പനി ഫ്ലാറ്റിലേക്ക് മാറിയപ്പോൾ അതിഥികൾ വരുമ്പോൾ മാത്രം ഉപയോഗിച്ചിരുന്ന മുറി അവൾക്ക് സ്വന്തമായി നൽകി.ഗ്ലാസ്സ് വിൻഡോയുടെ അടുത്ത് വലിയൊരു ബക്കറ്റിൽ ഗമയിലങ്ങനെ തലയുയർത്തി നിൽക്കുന്നത് കാണാൻ വല്ലാത്തൊരഴകായിരുന്നു. ഇടയ്ക്ക് ജനൽ തുറന്നിടുമ്പോൾ ആവോളം സൂര്യപ്രകാശവും പുറം കാഴ്ചകളും ആസ്വദിക്കുന്ന അവളെ നോക്കി ഞാനും നിർവൃതിയണയും.പിന്നീടുള്ള 3 വർഷത്തിനിടയ്ക്ക് കൗമാരക്കാരിയെപ്പോലെ മൊഞ്ചത്തിയായി അവൾ വളർന്നു, മനോഹരമായ ഹരിതവർണ്ണത്തോടൊപ്പം വഴിഞ്ഞൊഴുകുന്ന സുഗന്ധം അവളെ കൂടുതൽ ആകർഷണീയമാക്കി. ആവശ്യത്തിലധികം പൊക്കമാകുമ്പോൾ ഇടയ്ക്കൊന്ന് വെട്ടിക്കൊടുത്ത് കമ്പിലെ ഇലകൾ എടുക്കുന്ന തൊഴിച്ചാൽ അവളെ നുള്ളി നോവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.കുട്ടികളൊക്കെ അവളുടെ സമീപത്തെത്തുമ്പോൾ നിഴൽ പോലെ എൻ്റെ മിഴികളും അവിടെയെത്തിയിട്ടുണ്ടാകും. കൗമാരവും യൗവ്വനവും പിന്നിട്ട് മാതൃത്വത്തിൻ്റെ മഹനീയത വിളിച്ചോതിക്കൊണ്ട് കടയ്ക്കൽ നിന്ന് കുഞ്ഞുതൈകൾ പൊട്ടി മുളയ്ക്കാൻ തുടങ്ങി. എന്നിലെ കൃഷി മോഹങ്ങൾക്ക് ഉണർവ്വേകിക്കൊണ്ട് കമ്പനിയുടെ വില്ലയിലേക്ക് താമസം മാറാൻ അവസരം ലഭിച്ചു.കാറ്റും വെയിലും അധികമേൽക്കാതെ വളർന്ന അവളെ കാർപോർച്ചിലെ തണലുള്ള സ്ഥലത്ത് തന്നെ വെച്ചു, എനിക്കപ്പോഴും അവൾ കുഞ്ഞായിരുന്നു.പതിയെ പതിയെ സ്വതന്ത്രമായി വിഹരിക്കാവുന്ന സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ശൈത്യം വിടവാങ്ങി, വേനൽ പടികടന്നെത്തി. ഒരു ദിവസം രാവിലെ എണീച്ച് നോക്കുമ്പോൾ വല്ലാതെ ക്ഷീണിതയായിട്ടാണ് അവളെക്കണ്ടത്, കുഞ്ഞു തൈകളിലെ ഇലകളൊക്കെ മഞ്ഞളിക്കാൻ തുടങ്ങിയിട്ടുണ്ട്,കാലാവസ്ഥയിലുള്ള വ്യതിയാനങ്ങൾ ജീവജാലങ്ങളെപ്പോലെ സസ്യലതാദികളിലും പ്രകടമാകുമല്ലോയെന്നോർത്ത് സമാധാനിച്ചു. അവളെക്കുറിച്ചുള്ള ആധി വേനലവധിക്ക് നാട്ടിലേക്ക് പോകാനുള്ള സന്തോഷത്തിൻ്റെ മാറ്റ് കുറച്ചു. കുറച്ച് കൂടെ കഴിഞ്ഞാൽ ചൂട് കനയ്ക്കുമെന്നതിനാൽ അവളെ അകത്തുള്ള കൂടുതൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വെച്ചു. ക്ഷീണം വിട്ടുമാറാത്ത അവളുടെ മുഖം നാട്ടിലേക്കുള്ള യാത്രക്കിടയിലും എന്നെ അലോസരപ്പെടുത്തി.ഞാൻ നാട്ടിലേക്ക് പോന്നതോടെ പരിചരണം നല്ല പാതിയെ ഏൽപ്പിച്ചു, പഴയ ആരോഗ്യം വീണ്ടെടുക്കാതെ ക്ഷീണിതയായി തന്നെ തുടർന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രിയതമൻ നാട്ടിലേക്ക് പോന്നപ്പോൾ സുഹൃത്തും ആവുന്ന പോലെ പരിചരിച്ചു.ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചു കൊണ്ടേയിരുന്നു. നാട്ടിലെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവും പച്ചപ്പും മഴയുമെല്ലാം വിട്ട് ഖത്തറിൽ തിരിച്ചെത്തുമ്പോൾ വേനൽച്ചൂടൊക്കെ കുറഞ്ഞ് തണുപ്പുള്ള പുതു പുലരികളെ വരവേല്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. കറിവേപ്പിന് കൂട്ടായി കുറേ ചെടികളും ഞങ്ങളോടൊപ്പം കടൽ കടന്നെത്തിയിരുന്നു. ആകാശ നീല നിറത്തിലുള്ള ബക്കറ്റിൽ ഹരിതവർണ്ണത്തോടെ പ്രസന്നവദനയായി അവളുണ്ടാകണേ എന്ന പ്രാർത്ഥനക്ക് നിരാശയായിരുന്നു ഫലം. ഉണങ്ങി വീഴാറായ അവളുടെ അടിയിൽ വെച്ചിരുന്ന പാത്രത്തിൽ വേരുകൾക്ക് വലിച്ചെടുക്കാനാകാതെ നിറഞ്ഞ് തുളുമ്പിയിരുന്ന വെള്ളത്തിലക്ക് ഞാനറിയാതെ അശ്രുകണങ്ങൾ ഇറ്റി വീണു.ഈറനണിഞ്ഞ മിഴികൾ അപ്പോഴും ജീവൻ്റെ അവശേഷിക്കുന്ന തുടിപ്പുകൾ പരതുകയായിരുന്നു.
26 അഹ്സന കരിയാടൻ എന്നെ നിങ്ങൾ വാഴ്‌ത്തപ്പെട്ടവളാക്കേണ്ട പര്യായ പദങ്ങൾ തപ്പി പ്രാസമൊപ്പിക്കുകയും വേണ്ട പേറ്റ് നോവിനെയും അമ്മിഞ്ഞപ്പാലിന്റെ മധുരത്തെയും വർണിച്ച് നിങ്ങളെന്നെ സഹനത്തിന്റെ മൂർത്തീരൂപമാക്കേണ്ട അടുക്കളയുടെ ഗന്ധത്തെ എന്നോട് താദാത്മ്യപ്പെടുത്തുകയും വേണ്ട എന്റെ കോലത്തെ കുറിച്ച് ഖേദിക്കുകയും വേണ്ട എന്റെ സ്വപ്‌നങ്ങളോർത്ത് വ്യാകുലപ്പെടുകയും വേണ്ട ഞാൻ ഞാനായി മാറിക്കോളാം എന്റെ ഇന്നിനെ ഞാൻ ഇന്ന് തന്നെ ജീവിച്ച് തീർത്തോളാം നിങ്ങളേൽപിച്ച ബാധ്യതകളെ ഞാൻ നിങ്ങളുമായ് പകുത്ത് വെച്ചോളാം എന്റെ ലോകത്തെ ഞാൻ കണ്ടുപിടിച്ചോളാം എന്നെ ഞാൻ തന്നെയൊരു വ്യക്തിയായ് കാണാം എന്റെ വ്യാകരണങ്ങളെ ഞാൻ തന്നെ മാറ്റിയെഴുതാം പരിതപിച്ചും സഹതപിച്ചും എന്റെ ലോകം ചുരുക്കരുത്
27 ജോളി തോമസ് \"... ദാസപ്പൊ എന്നെ ശരിക്കൊന്നു ശ്രദ്ധിച്ചേ...\"; ഈ ചലച്ചിത്ര സംഭാഷണം അറിയാത്തവർ മലയാളികളിൽ ചുരുക്കമേ ഉണ്ടാവൂ. ശരിക്ക് ശ്രദ്ധ വേണ്ടുന്ന ഒരാൾ നമ്മളിലും മറ്റുള്ളവരിലും ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ? ആ ശ്രദ്ധ നമ്മൾ കൊടുക്കാറുണ്ടോ? മാനസിക ആരോഗ്യം ശാരീരിക ആരോഗ്യം പോലെ തന്നെ അനുദിന ശ്രദ്ധ വേണ്ട മേഖലയാണ് എന്ന് മനസ്സിലാക്കുമ്പോഴും ഗോപ്യമായത് എന്തോ അതിൽ ഉണ്ടെന്ന് ഇപ്പോഴും കരുതുന്ന ഒരു മുൻ തലമുറ നമ്മിൽ 'തനിയാവർത്തനം' നടത്തുന്നു എന്നതും സത്യമാണ്. ഈ തനിയാവർത്തന ചിന്തയാണ് പലപ്പോഴും നമ്മെ ചില മരണ വാർത്തകളുടെ നടുക്കുന്ന സാക്ഷികളാക്കുന്നത്. \" വളരെ നല്ല കുട്ടിയായിരുന്നു...എന്നാലും എന്തെ അവൻ/അവൾ ഇങ്ങനെ ചെയ്തേ...\" എന്ന ചിന്തകൾ ബാക്കിയാക്കി ചിലർ മനപ്പൂർവം കാലയവനികക്കുള്ളിലേക്ക് സ്വയം മറയുമ്പോൾ നാം തിരിച്ചറിയേണ്ടതുണ്ട് മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ നമുക്ക് പാളിച്ചകൾ സംഭവിക്കുന്നു എന്ന്. 7 പേരിൽ ഒരാൾ കടുത്ത മാനസിക പ്രശ്നങ്ങളിൽ ഏതെങ്കിലും ഒന്ന് അനുഭവിക്കുന്ന ഭാരതം ഏറ്റവും വിഷാദമനുഭവിക്കുന്ന രാജ്യമായാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും അടുത്ത കാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. പൊ തു സ മൂ ഹ ത്തി ൽ മാ ന സി ക ആ രോ ഗ്യ ത്തെ കു റി ച്ചു അ വ ബോ ധം നൽകാൻ ആചരിക്കപ്പെടുന്ന ' ആഗോള മാനസികാരോഗ്യ ദിനത്തിന് 30 വയസ്സ് ആകുന്നുളളു എന്ന് പറഞ്ഞാൽ അതിശയം വേണ്ട. 1992 ഒക്‌ടോബർ 10ന് ആണ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് ഈ ദിനം ആദ്യമായി ആചരിക്കുന്നത്. ആദ്യ വർഷങ്ങളിൽ പ്രത്യേക പ്രമേയങ്ങൾ (1992) ഇല്ലായിരുന്നു എങ്കിലും 1994 മുതൽ വിവിധ പ്രമേയങ്ങളിലൂടെ മാനസിക ആരോഗ്യ ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. മാനസിക ആരോഗ്യദിനം/ ആഴ്ച/ മാസം എന്നിങ്ങനെ വിവിധ രീതിയിൽ ഇത് പൊ തു സ മൂ ഹ ത്തി ന്റെ ശ്ര ദ്ധ യി ൽ കൊണ്ടുവരാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രമിക്കുന്നുണ്ട്.
28 ഇതോടൊപ്പം തന്നെ ഈ കഴിഞ്ഞ ആഗോള മാനസിക ആരോഗ്യദിനാചരണം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഏതെങ്കിലും പ്രായോഗിക മാറ്റങ്ങൾ കൊണ്ടുവന്നോ എന്ന ഒരു വിചിന്തനം നടത്തുന്നത് ഉചിതമാണ്. നവമാധ്യമങ്ങളുടെ സന്ദേശ കുത്തൊഴുക്കിൽ നമ്മൾ കണ്ടു വിസ്മരിച്ച പ്രായോഗിക നിർദ്ദേശങ്ങൾ ഒരിക്കൽ കൂടി ചുവടെ ചേർക്കുന്നു നല്ല രാത്രി ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മുതിർന്നവർ 7 -8 മണിക്കൂറും കുട്ടികൾ 10 മണിക്കൂർ എങ്കിലും രാത്രിയിൽ ഉറങ്ങിയിരിക്കണം. . പതിവായി വ്യായാമം ചെയ്യുക . വ്യായാമം മാനസിക ആരോഗ്യത്തിന് ഉപകാരപ്രദമായ രാസവ്യതിയാനങ്ങൾ നമ്മുടെ തലച്ചോറിൽ ഉണ്ടാക്കുന്നു മദ്യവും മയക്കുമരുന്നും ഒഴിവാക്കുക. ഇവയുടെ ഉപയോഗം തലച്ചോറിൽ രാസ വ്യതിയാനങ്ങൾ വരുത്തുന്നു എന്നത് സ്പഷ്ടമാണ്. ചായ കാപ്പി എന്നിവയുടെ അമിതമായ ഉപയോഗം ഇതോടോപ്പം തന്നെ ചേർത്ത് ചിന്തിക്കാവുന്നതാണ്. മെഡിറ്റേഷൻ (ധ്യാനം) പരിശീലിക്കുകയും ശീലമാക്കുകയും ചെയുക. മാനസിക സമ്മർദം കുറക്കുന്ന രാസ വ്യതിയാനങ്ങൾ തലച്ചോറിൽ കൊണ്ടുവരാൻ മെഡിറ്റേഷൻ സഹായിക്കുന്നു. സാമൂഹിക ബന്ധം പുലർത്തുക നിലനിർത്തുക. ക്രിയാത്മകമായ (പോസിറ്റീവ്) ബന്ധങ്ങൾ ജീവിതത്തിൽ നിലനിർത്താൻ പ്രത്യക്ഷമായ നടപടികൾ ചെയ്യണം. പുതിയ കാര്യങ്ങൾ മനസ്സിലാകുക; പഠിക്കുക ; അതിൽ ഏർപ്പെടുക. സജീവമായി പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ നമ്മൾ നമ്മുടെ തലച്ചോറിനെ നിലനിർത്താൻ സഹായിക്കുന്നു. മാധ്യമങ്ങൾ : സ്ക്രീൻ സമയം കുറക്കുക. നിഷേധാത്മകമായ വിവരങ്ങളിൽ നിന്നും കഴിവതും അകലം പാലിക്കുക. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മാനസിക ആരോഗ്യത്തെ പ്രതീകൂലമായി ബാധിക്കുന്നു എന്ന് പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നു. ആരോഗ്യപരമായ ഭക്ഷണം കഴിക്കുക സമീകൃത ആഹാരം ശരീരത്തിന് മാത്രമല്ല മനസ്സിനും അത്യന്താപേക്ഷിതമാണ്. പ്രകൃതിയുമായി അടുത്ത ബന്ധം നിലനിർത്തുക. സാധിക്കുന്നവർ വീട്ടിൽ സസ്യങ്ങൾ പരിപാലിക്കുക അല്ലാത്തവർ ആഴ്ചയിൽ 2 മണിക്കൂർ എങ്കിലും തുറന്ന പ്രദേശങ്ങളിലോ പച്ചപ്പുള്ള ഇടങ്ങളിലോ സമയം ചിലവഴിക്കാൻ ശ്രമിക്കണം.
29 ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്ന എഴുതി പഠിച്ച ഉപന്യാസ വരിയോടൊപ്പം ചേർത്ത് വായിക്കേണ്ടതായ ഒരു ആശയം മാനസിക ആരോഗ്യത്തിന്റെ പുതിയ നിർവ്വചനങ്ങൾ നമുക്ക് നൽകുന്നു. ആരോഗ്യമുള്ള മനസ്സിന് ഉടമയാണെങ്കിൽ മാത്രമേ ക്രിയാത്മകമായി നമ്മുടെ കുടുംബത്തിലും തൊഴിലിടത്തിലും സമൂഹത്തിലുമൊക്കെ നമുക്ക് നമ്മുടെ ഉത്തരവാദിത്തങ്ങൾ പൂർണതയോടെ നിർവഹിക്കാൻ സാധിക്കുകയുള്ളു. നമ്മുടെ ശരീരത്തിന് എന്നും ഒരേ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതെന്നപോലെ തന്നെ മനസ്സിനും ചില മാറ്റങ്ങൾ ചില ദിവസങ്ങളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് നീണ്ടു നിൽക്കുകയോ നമ്മുടെ ദൈനം ദിന കാര്യങ്ങളിൽ മുടക്കം വരുന്ന രീതിയിൽ നമ്മളെ ബാധിക്കുകയോ ചെയ്‌താൽ സഹായം തേടാൻ മടിക്കരുത്. സാഹചര്യങ്ങൾക്ക് അനുസരിച്ചു ഒരു മനോരോഗ ചികത്സകനെയോ മനഃശാസ്ത്രജ്ഞനേയോ സമീപിക്കാവുന്നതാണ്. ഇത് കൂടാതെ മാനസിക ആരോഗ്യ മേഖലയിലെ ഒരു കൗൺസിലറെയോ തെറാപ്പിസ്റ്റി നെയോ സമീപിക്കാവുന്നതാണ്. മാനസിക ആരോഗ്യ മേഖലയിൽ മരുന്ന് കുറിച്ച് ചികിൽസിക്കാനുള്ള നിപുണത സൈക്കാട്രിസ്റ്റ് ഡോക്ടർ അഥവാ മനോരോഗചികിത്സകന് ആണുള്ളത്. മിക്ക സാഹചര്യങ്ങളിലും മാനസിക ആരോഗ്യ പ്രവർത്തകർ ഒരു ടീം ആയിട്ടാണ് സേവനം ചെയുന്നത്. സഹായം ആവശ്യമായവർ ജാള്യതയോ മടിയോ കൂടാതെ എത്രയും വേഗം മാനസിക ആരോഗ്യപ്രവർത്തകരിലേക്ക് എത്താൻ ശ്രമിക്കണം. മാനസിക അത്യാഹിതം അല്ലെങ്കിൽ അടിയന്തിരാവസ്ഥ വരുന്നത് വരെ കാത്തുനിൽക്കുന്നത് ഒഴിവാക്കുക. മാനസിക അനാരോഗ്യം തുറന്ന് പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ വീടകങ്ങളിലും ബന്ധങ്ങളിലും ഒക്കെ ഉണ്ടാക്കാൻ നമുക്ക് സാധിക്കട്ടെ.
30 ലേഖിക ലുലു അഹ്സാന സാമൂഹിക പ്രവർത്തക മാരിയത്ത് സി എച് നോടൊപ്പം ജീവിതത്തിലെ ലോക്ക് ഡൌണിനെ വിജയകരമായി നിറപുഞ്ചിരിയോടെ അതിജയിച്ച ; എഴുത്ത് ,ചിത്രരചന, ആർട്ട് വർക്ക് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ തിളങ്ങുന്ന വ്യക്തിത്വമാണ് മാരിയത്ത് സി എച് . വളരെ അവിചാരിതമായി ഓൺലൈൻ വായനയുടെ ഇടവഴിയിൽ, ഫേസ്ബുക്കിലൂടെയാണ് മാരിയത്തിനെ പരിചയപ്പെടുന്നത്. എപ്പോഴും പ്രസന്നമായ മുഖവും, രചനാത്മകത തുളുമ്പുന്ന വാക്കുകളും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. എന്റെ കുട്ടികാലത്ത് പത്രത്താളിൽ നിന്നും വായിച്ചെടുത്ത ആ തലക്കെട്ട് 'നെഞ്ചിനു കീഴെ തളർന്നിട്ടും പുഞ്ചിരി മായാത്ത മാരിയത്ത് 'എപ്പോഴും ഉള്ളിൽ ഒരു വേദനയുടെ മുഖമാണെങ്കിൽ, ഇന്ന് അവളോട് മിണ്ടുമ്പോൾ ആ ചിത്രമല്ല മുന്നിൽ തെളിയുന്നത്. കൊറോണക്ക് മുൻപേ ഞാൻ ചോദിച്ചു വാങ്ങിയ ഒരു കൂടിക്കാഴ്ചക്കായുള്ള സമ്മതം പിന്നീട് നല്ല സൗഹൃദത്തിലേക്കാണ് വളർന്നത്. ആറാം വയസ്സിൽ നെഞ്ചിനു താഴേക്ക് തളർത്തിയ ഒരു പനിയിലൂടെ അവളുടെ ലോകം ചെറുതാവുകയായിരുന്നു. ചികിത്സതേടിയുള്ള ഓരോ യാത്രയിലും അസുഖം തീർത്തും പൂർണമായി തിരിച്ചു വരാൻ പറ്റുമെന്നുള്ള പ്രതീക്ഷയായിരുന്നുവെന്ന് പറയുമ്പോൾ കേട്ടുനിന്ന എന്റെ കണ്ണുനിറഞ്ഞെങ്കിലും അവൾ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ജീവിതത്തിലെ ഈ അവസ്ഥയിലും തളരാതെ കുടുംബവും കൂട്ടുകാരും അധ്യാപകരും അവളെ എല്ലാവിധ പ്രചോദനവും നൽകി പഠിപ്പിച്ചു ,സ്വന്തമായി ഒരു പുസ്തകം എഴുതുന്നത് വരെ ആ ലോകം അവർക്കിടയിൽ മാത്രം ചുരുങ്ങി. ആ കുഞ്ഞുലോകത്തിനെ വലിയ ലോകത്തേക്ക് വഴിതുറന്നു കൊടുത്തത് 'കാലം മായ്ച്ച കാല്പാടുകൾ' എന്ന പുസ്തകത്തിലൂടെയാണ് . ഏതൊരു ബുദ്ധിമുട്ടിനും തീർച്ചയായും ഒരു സന്തോഷമുണ്ട് എന്നതിൻറെ ജീവിക്കുന്ന അടയാളമാണ് മാരിയത്ത് . സ്വന്തം ജീവിതാനുഭവങ്ങളെ അക്ഷരങ്ങളാൽ ചാലിച്ചെഴുതിയ പുസ്തകം ഒരുപാട് പുരസ്കാരങ്ങൾ നേടികൊടുത്തു. പത്രങ്ങളിലും ചാനലുകളിലുമെല്ലാം അറിയപ്പെടാനും ആ പുസ്തകം കാരണമായി. പുസ്തകത്തിൻറെ പേരിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ചാണ് ഇന്ന് അവിടെയുള്ള ജോലി ലഭിക്കാനുണ്ടായ സാഹചര്യമുണ്ടായത് . എന്തിന്റെയോ പിന്നാലെ ഓടികൊണ്ടിരിക്കുന്ന മനുഷ്യർ പെട്ടെന്ന് വന്നു വീഴുന്ന തടസ്സങ്ങൾക്ക് മുന്നിൽ ഉഴറുമ്പോൾ ,
31 ആത്മവിശ്വാസവും പ്രചോദനവും നൽകാൻ കൂടെയുള്ളവർക്കാവുമെങ്കിൽ, തൻറെ സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ തീർച്ചയായും സാധിക്കുമെന്നാണ് അവളിലൂടെ ഞാൻ വായിച്ചെടുത്ത പാഠം.സമൂഹത്തിൽ ഒരുപാട് വൈകല്യങ്ങളും രോഗങ്ങളുമായി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരുണ്ടാവാം.അവർക്കുള്ള വലിയൊരു മാതൃകയാണ് വിധിയുടെ തളർച്ചയിൽ ഇടറാതെ ജീവിതവീഥിയില്‍ ഇവൾ കൈവരിച്ചതെല്ലാം. നമ്മുടെ മുന്നിലേക്കെറിഞ്ഞു തരുന്ന പ്രതിസന്ധികളെ, പ്രാർത്ഥനകൾ കൊണ്ടും പരിശ്രമം കൊണ്ടും പുതുക്കിപണിയാനുള്ള ആയുധമാക്കിയെടുക്കണം. ഉപകാരപ്രദവും സന്തോഷപ്രദവുമായ ഒരു മാറ്റം സ്വന്തം ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കാൻ ഈ സമയങ്ങൾ ഉപയോഗപ്പെടുത്താനും സാധിക്കണം. സമൂഹത്തിന്റെ സഹതാപവും സങ്കടവും വാങ്ങികൂട്ടി, വിഷണ്ണരായി ജീവിതം മുന്നോട്ട് തള്ളി നീക്കേണ്ടിയിരുന്ന ഒരാൾ , സ്വന്തം സ്വപ്നങ്ങളിലേക്ക് പറന്നുയർന്ന് , സന്തോഷത്തിന്റെ മഴവില്ല് തീർത്ത ഈ കൂട്ടുകാരി ഏവർക്കും ഒരു പ്രചോദനമാകട്ടെ. രമ്യ നമ്പിയത്ത് ജീവിത പാതയിൽ കനലായ് ; കനിവിൻ നിറകുടമായ് ഒരമ്മ വിഘ്നത്തിൻ ഊരാക്കുടുക്കുകളിൽ നിന്നും ഇച്ഛാശക്തിയുടെ വിജയ മന്ത്രമായി ഒരമ്മ ഉടലിലൂറിയവരെ വിജയ പഥത്തിലേക്ക് കൈപിടിച്ചുയർത്തിയ ഒരമ്മ അഭിമാനപൂർണം ഒരമ്മതൻ ജീവിതം ; സഫലമീ ജീവിതം
32 സുമയ്യ കൊടുങ്ങല്ലൂർ അല്‍ അഹ്മദി സ്ട്രീറ്റിലെ മുപ്പതാം നമ്പർ വീട് അപ്പോഴും അന്ന് രാത്രി ഫോണിൽ വിളിച്ചപ്പോൾ ജിദു എൽ ഇ ഡി ബൾബിന്റെ വെള്ളി പറഞ്ഞതോർത്തു. \"മിയ ഞാൻ തളർന്നു.. വെളിച്ചത്താൽ ശോഭിതമായിരുന്നു. യാന്ത്രികമായി ജോലി ചെയ്യുകയാണ്.എന്താ മിയയുടെ കൺതടങ്ങളിൽ വിരഹം ഞാൻ ചെയ്യുന്നതെന്ന് പോലും എനിക്ക് അറിയില്ല\". തളംകെട്ടി നിന്നു. \"കോവിഡ് ബാധിച്ചു ഇൻടുബേറ്ററിലായ ഒരാളുടെ ജീവൻ നിശയുടെ അന്ത്യയാമത്തിലും നിദ്രയെന്ന മഹാനുഗ്രഹത്തെ രക്ഷിക്കാൻ അല്ലേ\" വാക്കുകൾ ഇടറിയില്ലെങ്കിലും കൊതിച്ചുകൊണ്ട് അവൾ മൂന്ന് മക്കളെയും അവളുടെ മനസ്സ് മാറി മാറി തോളിൽ കിടത്തി താരാട്ടുപാടി. പതറിയിരുന്നു.വാട്സ്ആപ്പ്നോട്ടിഫിക്കേഷൻ ചിന്തയിൽ ജിദുവിന്റെ സ്വരമാധുരിയിൽ നിന്നും ഉണർത്തി \"കോവിഡ്പോസിറ്റീവ് \"എന്ന് ജിദുവിൻറെ അലിയാറുള്ള സന്ധ്യയിപ്പോൾ മൂകയായി. സന്ദേശം. ഉപ്പൂറ്റി മുതൽ ഉച്ചി വരെ ഒരു മിന്നൽപിണർ അവനിൽ നിന്നും കേട്ടു പഠിച്ച താരാട്ടുപാട്ടുകൾ കടന്നുപോയി പോയി. വികാരങ്ങൾ ഇമോജികൾ യാന്ത്രികമായി ഉരുവിട്ടെങ്കിലും ആയി പെയ്തിറങ്ങി. മിഴിനീർത്തുള്ളികൾ മൊബൈൽ ആത്മാവില്ലാത്ത സംഗീതത്തിന് എന്തു പ്രസക്തി. സ്ക്രീനിലെ സ്മൈലികളിൽ വീണുടഞ്ഞു. നിലക്കാത്ത ചർദ്ദി അവശനാക്കിയ ജിദുവിന് വൈറസിനേക്കാൾ വേണ്ടി ആംബുലൻസ് നിലവിളിച്ചിട്ട് ഇന്നേക്ക് വേഗത്തിൽ ആ വാർത്ത വൈറലായി. മൂന്ന് ദിവസം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് രോഗിയുടെ കൂടെ ആരെയും \"ഇവിടെയും COVID എത്തി അനുവദിക്കില്ല. ഇനി നമ്മൾ എവിടെ പോകും\" ശബ്ദവീചികൾ ചുമരുകൾ തുളച്ച് ഹൃദയത്തിൽ തറച്ചു. എങ്കിലും ജിദുവിന്റെ തന്നെ കാണുന്നതുതന്നെ കൂടെ പോകാൻ അവളുടെ മനസ്സ് അവരില്‍ ഭീതി ഉണർത്തുമെന്ന് അറിയാവുന്നത് കൊണ്ട് കൊതിച്ചു. കൈക്കുഞ്ഞുമായി ആംബുലൻസിന് ജനലുകൾ പോലും തുറക്കാതെയായി. ഉള്ള് അടുത്തെത്തിയത് ഇഷ്ടപ്പെടാത്ത ഡ്രൈവർ തുറന്നു സംസാരിക്കാൻ പോലും ആരുമില്ല. അറബിയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. പനിച്ചൂടിൽ വിറങ്ങലിക്കുമ്പോഴും അവളുടെ മനസ്സ് കലുഷിതമായ മനസ്സോടെ വീട്ടിലേക്ക് നടന്നു. ദ്രവീകൃത നൈട്രജനിലെ കൊറോണയെപോലെ ഒഴുകുന്ന കണ്ണീരിനെ മരവിച്ചിരുന്നു.തലവേദനയ്ക്കു മുന്നിൽ മനസ്സ് സമാധാനിപ്പിക്കാൻ ശ്രമിച്ചു. വേദനസംഹാരികൾ മുട്ടുമടക്കി.ഭക്ഷണത്തിന് തന്നെക്കാൾ നന്നായി ജിദുവിനെ പരിപാലിക്കാൻ കഴിയുക എന്നപോലെ ജീവിതത്തിനും രുചിയും ദൈവത്തിന് ആണല്ലോ എന്ന് സമാധാനിച്ചു. മണവും നഷ്ടപ്പെട്ടു.അണുനാശിനികളുടെ മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു അവളുടെ ചിന്തകൾക്ക്. പനിയും ചർദ്ദിയും വയറു വേദനയും താനും രോഗിയാണെന്ന ഭീതി രാപകലില്ലാതെ അവളെ മഞ്ഞനിറമായ ശരീരവും ഒക്കെ ചേർത്ത് ആലോചിച്ചപ്പോൾ വേട്ടയാടി. ഗാൾസ്റ്റോൺ ആവാനാണ് സാധ്യത. യഥാർത്ഥ അസുഖം കണ്ടു പിടിക്കപ്പെടാൻ തോളിൽ മാത്രം ഉറങ്ങുന്ന കുഞ്ഞുങ്ങളെ എങ്ങനെ പ്രാർത്ഥിച്ചു.പക്ഷെ രക്തപരിശോധനയിൽ അകലം പാലിച്ചുറക്കാനാണ്.കുഞ്ഞു മക്കളെയും എല്ലാം നെഗറ്റീവ് ആയിരുന്നു. ചോരപൈതലിനെയും വാരിപ്പുണർന്നൊരുമ്മ കൊടുക്കാൻ ഇനിയെത്ര നാളുകൾ കഴിയണം.ഒരായിരം കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ 24 മണിക്കൂർ ചുടുചുംബനങ്ങൾ ചുണ്ടിലിരുന്നു വീർപ്പുമുട്ടി. തുടർച്ചയായി ഭക്ഷണം പോലും ഉപേക്ഷിച്ച് സേവനം ചെയ്യേണ്ടിവന്നിരുന്നു. ഒരുപക്ഷേ അതായിരിക്കാം കാരണമെന്ന് കണക്കുകൂട്ടി.
33 കുട്ടികൾ പൂതുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട വസന്തത്തിൽ അവരുടെ ചിറകുകൾ ഇലക്ട്രോണിക് സ്ക്രീനിൽ കെട്ടിയിട്ടു. മേൽക്കൂരക്ക് താഴെ ഉള്ളതെല്ലാം അവരുടെ കാൻവാസുകളായി. മിയ മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ തന്റെ പ്രണയഭാജനത്തെ കാത്തിരുന്നു. 14 ദിനങ്ങളും ഓരോ യുഗങ്ങളായി കഴിഞ്ഞു പോയി. ജിദുവിനെ സ്വീകരിക്കാനെത്തിയ ഇളംകാറ്റിനുമുണ്ടായിരുന്നു കാമ്യസുഗന്ധം. ജിദുവിനെ തന്നിലേക്കാവാഹിച്ചു കൊണ്ട് ഇരുമ്പുവാതിൽ ചെറിയൊരു ശബ്ദത്തോടെ അടഞ്ഞു. കെട്ടിപ്പുണർന്നു നിൽകുന്ന മാലാഖനും ഭാര്യക്കുമിടയിൽ മഞ്ഞനിറം പൂണ്ട ഇഹ്തിറാസ് ആപ്പ്* അനഭിമതനായി. അതുവരെ കടിച്ചമർത്തിയിരുന്ന മനസ്സിൻ്റെ വിങ്ങിപ്പൊട്ടൽ ചങ്ങലകൾ ഭേദിച്ച് പുറത്തുചാടി.ആ കണ്ണീർ മഴയിൽ മൂന്നു മാലാഖമാർ നൃത്തമാടി. കൂട് തുറന്നുവിട്ട വെള്ളരിപ്രാവിനെപ്പോലെ ജിദു വീണ്ടും മരണം മണക്കുന്ന ആശുപത്രി വരാന്തയിലേക്ക്... ദൈവത്തിൻ്റെ അസ്ഥിത്വങ്ങൾക്ക് പുതു ജീവനേകാൻ..... *ഖത്തറിൽ ഇഹ്തിറാസ് ആപ്പിലെ മഞ്ഞനിറം ക്വാറൻ്റൈൻ കൽപ്പിക്കപ്പെട്ട വ്യക്തിയെ സൂചിപ്പിക്കുന്നു.
34 RECIPE റസിയ അഷ്‌റഫ് തിരിഞ്ഞുനോക്കിയപ്പോൾ ഞാനറിഞ്ഞു. തിരക്കുകൾക്കിടയിൽ, മക്കൾക്ക് പൈതൃകം,പകർന്നു കൊടുക്കുവാൻ. അവർക്ക് വേണ്ടി പണിയെടുക്കുമ്പോൾ ഓർത്തില്ല, നാളെയൊരു ദിവസം അന്തിയുറങ്ങുന്നത് തെരുവിലാവുമെന്ന്. ഓടിയ ദൂരത്തിൻ്റെ മുറിവുകൾ, ഉണക്കിയുണക്കി' തളർന്നു. പിന്തിരിഞ്ഞു നോക്കിയപ്പോൾ നടന്ന, ദൂരമത്രയും ഓർമ്മിക്കാൻ, ആഴിയോളം ദുഃഖങ്ങൾ മാത്രം. നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ അരികിൽ ഭാമഭാഗമില്ല. കഴിഞ്ഞു പോയ നല്ല കാലങ്ങളെ, തിരിച്ചു പിടിയ്ക്കാൻ മാത്രം കെൽപ്പുള്ളവനല്ലല്ലോ മനുഷ്യൻ. ഓരോന്നും ഓർത്തോർത്ത് വേപഥു പൂണ്ടു മുന്നോട്ടു നടന്നപ്പോൾ കാലുകൾക്ക് വിറയൽ, വിയർപ്പൊഴുക്കി കെട്ടിപ്പൊക്കിയ പാർപ്പിടത്തിൽ തലചായ്ക്കാനായി കയറിയപ്പോൾ, വാതിലുകൾ താഴിട്ടു പൂട്ടിയിരിക്കുന്നു. ഇങ്ങിനെയൊരുനാൾ വരുമെന്ന് നിനച്ചില്ലൊരിക്കലും . തിരിച്ചറിവു വന്നപ്പോൾ താങ്ങുവാൻ, ഊന്നുവടി മാത്രം.
35 പാചക കുറിപ്പ് ചേരുവകൾ:- മഹ്‌സൂമ 1.മുട്ട .2 2.പാൽപ്പൊടി . 2കപ്പ് 3. ബട്ടർ ചെറു കഷ്ണം(10 ഗ്രാം) 4. ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ 5. കോൺ ഫ്ലവർ 2 ടീസ്. 6. മൈദ 2 ടീസ് 7. പഞ്ചസാര- 2 കപ്പ് 8. വെള്ളം- 4 കപ്പ് ആദ്യമായി 2കപ്പ് പഞ്ചസാര 4 കപ്പ് വെള്ളത്തിൽ ചേർത്ത് അടുപ്പിൽ വെച്ച് അലിയിച്ച് ലായനി ആക്കുക. ശേഷം തണുക്കാൻ വെക്കുക. 1 മുതൽ 6 വരേയുള്ള ചേരുവകൾ ഒന്നിച്ച് ചേർത്ത് കുഴച്ചു 1/2(അരമണിക്കൂർ) വെക്കുക ശേഷം ചെറു ഉരുളകളാക്കി ഉരുട്ടി വെക്കുക. ഈ ഉരുളകൾ പൊരിച്ചെടുക്കാൻ പാകത്തിലുള്ള എണ്ണ എടുത്ത് ചട്ടിയിൽ ഒഴിച്ച് ചെറുതീയിൽ വെച്ച് എണ്ണ തിളക്കുമ്പോൾ ഇട്ടു പൊരിച്ചെടുക്കുക .പൊരിച്ചെടുത്ത ഉരുളകൾ ചൂടോട് കൂടി തണുത്ത പഞ്ചസാര ലായനിയിൽ ഇടുക. തണുത്താൽ ഫ്രിഡ്‌ജിൽ സൂക്ഷിച്ച് ആവശ്യത്തിന് എടുത്ത് കഴിക്കാം.
36 Article FATHIMATH THASNEEM HUMANITY \"That which does not kill us, makes us stronger,\" the aphoristic philosopher Friedrich Nietzsche famously said. And spiritual teacher Eckhart Tolle added that \"Life will give you whatever experience is most helpful for the evolution of your consciousness.\"yes..obviously 2020 has stirred in the pandemic experiences to our consciousness , that turned out people well adapted and it is effectively coherent .while witnessing its rapid increase and its effect on daily lives , whole trade movements were drastic.Its visualization in media was dementing folks especially the elderly. Getting in to.the situation as a Volunteer with an energetic positive team seemed to be unchallenging initially. But facing it being a part was real heart whelming. I Learned that humanity is the most precious and indispensable disposition; which world demands essential in between chaos. Witnessed how the world reduced and came down to a single word 'human' irrespective of caste,language, race and colour.Within me unceasingly echoing the word of God 'And mankind was not but one community, but they differed '. The Quarantine centres ,which has given the most indelible memories.Still memorizing those anxious, upset and sort of frustrated faces. A sigh of self relief is that atleast we could able to stand side by side and conjointly carryout necessary steps.The efforts of all our mates from helpdesks to field work is unparallel and peerless.which made this laborious task smooth going. Covid-19 is a clear warning to mankind and a realistic reminder.My experiences testifies that withstanding make us more well built mentally and physically.Meeting such situations transform ourselves and teach us how to build a little comfort in the anguish atmosphere with building human values and mutual respect and love.
3 17 Article WHAT I CAN DO TO HIT THE PLASTIC POLLUTION? Mona Halima Make small change in our routine that will empower our kids to make a real difference. We have been hearing 3R’s and the plastic pollution for many years. But it made no change in our lives and we still behave as it matters others only.Of the billion metric tones of plastic waste, only 8-9 % is recycled every year.Left is accumulated in landfills or end up in the final sink - OCEAN Our family might use plastic bottles and bags just for few minutes but those items don’t disappear when they are thrown out.It is these single use plastics and bags which comprise the majority of plastic waste.As Covid-19 hits, it seems to be shifting the tide towards these single use plastics.Plastic industry is seeing its moment to capitalize on public health concerns by promoting the use of Personnel Protective Equipment(PPE). While we produce and discard the plastics to fight one public health crisis, we may be slowly contributing to another. In longer terms, we will want to be more concerned about developing reusable and disinfect able PPE. The statistics of plastic waste is frightening but we have a weapon at home - our children. They care more of our environment and little ocean creatures.And so if we make small change it will empower our kids to make a real difference.
38 A FEW STEPS WE CAN MAKE PRACTICAL Let our kitchen shelves be filled with glass and steel containers for storage instead of plastic Carry your own reusable shopping bags and let it rest in car seat back pouch so that we may not forget to carry it every time. Use reusable mesh bags for purchasing fruits and vegetables. Its available in most stores now Avoid cling wrap for packaging Cut down the packaging waste. Opt to second hand toys and household items which packaging. Enjoy tea/Coffee while riding car in your own reusable mug instead of Styrofoam cups When socializing with friends and families its fun to have food together. But let it not be in plastic eat- wares. Enjoy the fun of cleaning together your eat- wares in such socialization With masks becoming mandatory let it be a reusable one These few steps are more than enough to cut down your plastic waste.if you are willing to do more contact your locality’s recycling companies and they will do the rest BRAINSTORM YOURSELF TO AVOID EXCESS PLASTIC AND TAKE YOUR PLEDGE NOW TO REDUCE THE SINGLE USE PLASTICS
39 Article EDUCATION AND ITS TIME TRAVEL Lata Krishna Education, the very word that has its origin in the art of rearing, the process of bringing up, has raced against time. It never was an idea that stood away from learning but as of present times, it has become a trade. A trade that has been made between the known and unknown. The beautiful journey of this barter between the learned and the learner has seen many changes and rock permanent values. Learning, is a treasure that follows its owner throughout his or her life which has been amalgamated into various systems. A system that has evolved from a commodity for the elite or of familial heritage to an all accessible priority but that very system has devolved to a priced piece of paper. So, where do we stand in this, where do we fit in, what responsibility do we hold as a generation to uphold and make sure the future carries the needed from the past and alchemizes the present. In India, education has been accessible to the public through the calculated structure if temples, few examples include Keshava temple in Somnathapura, the Achyutaraya temple in Hampi. Every pillar, every carving has been made with precise astronomical and astrological measurements. Every structure has a story that teaches the visitor an important universal truth needed to sustain life. Oracle bone scripts were used in Shang dynasty to make sure the script lasted a longtime. Holy scriptures like Bible, the Torahs, the Quran, the Puranas, the epics like Mahabharatha and Ramayana from the Indian subcontinent, all of these have been mediums to educate the people, to have information of life been made accessible to the common man. From different languages, to trade, to philosophy, knowledge has always found a way to be passed on and to sustain. From rocks to walls; leaves to paper.; oral storytelling to written scriptures, education has always lived through and strived to reach out to the masses, but what has the world witnessed in the journey, why has the need to review the true purpose of it not, found its way. We are the givers, the decision makers, the learners and the torch bearers, our future is not to be rebuked for what they receive.
40 The joy of learning, the life of a butterfly and seeing one fly through the window, waiting for the first leaves to sprout from the seed that one studied in class about, imagining how numbers make up the blueprint of our entire universe, all of these have been the basis of education for centuries all around the world. However, in present times the crux of this field has imbibed competition instead of self-improvement, ranking instead of self- assessment and most importantly it has been used as device to run the economic monopoly. Let us bring back the heart of learning and life skill development into the body of education, it hasn’t been lost, it only needs to be revived. A coach instead of a teacher, a pupil instead of a student. Every form of education begins with a dialogue, a dialogue that is embedded in the deepest of the truths of the world, a dialogue that sparks imagination, innovation and mostly individuality. Access to information is at hands reach due to which the curiosity to go looking for it, has reduced. The need to ask questions to who so ever is available has is not valued anymore. We have reached a time in our lives where human interaction has no market value eg- asking directions to a destination is practiced rarely due to GPS, in the same way preparing questions, a day prior to class has not seen the light of day in a longtime, internet has affected that too. But the same tool used for the right purpose serves as a supplementary add on instead of the bulk of the educational system. The one who learns is rich, the one who understands the same is wealthy and the one who uses the same and transforms is prosperous. The right coach trains the learner how to fish, instead of providing the one with fish when hungry. Learning happens everywhere, the right guide will enhance what already exists to the benefit of the pupil. They see the poetry in a rap song, the science, in cooking a well-balanced meal and the mathematics, in card tricks. Thus, lets make learning synonymous with education.
41 RECIPE BEETROOT CREPE BOX SUMAYYA THAHSEEN Part 1 batter Take a blender add 1 cup of milk. Add 1 medium sized boiled and peeled beetroot. 1 1/2 cups of all purpose flour. 2 egg white. Blend the ingredients together. After this add a cup of water. Then blend the batter is smooth. Strain out any lumps from the batter. Add salt to taste Part 2 filling Add 5 whole eggs and 2 egg yolks to a bowl. Add 2 tbsp ghee into a frying pan. Add the eggs mix it after mixing add 1/2 cup of sugar. Stir properly and scrambled the eggs. Add 1/3 cup of chopped cashews and some ground cardamon. Part 3 sugar syrup Add 3/4 cup of sugar to a saucepan. Add 1 cup of water to a sauce pan. After boiling the water add a 1tsp of fresh lime juice. Part 4 crepe boxes We need 3 different sized crepes for each box. Take a pan put some batter into it and spread it like a dosa for making a small crepe. Make the crepe as thin as possible on low flame. After that make a medium sized crepe. Lastly make a large sized crepe. Then arrange the boxes. First fill the smallest crepe with some egg filling and fold it. Then add some of the egg filling to the medium sized crepe. Now place the small box in the medium sized crepe and then fold it into a box. Now add some filling to the large crepe then place the medium sized box in the large crepe. Then repeat the process to make more crepe boxes Part 5 serving Make a small cross slit on the box pour some sugar syrup over it and enjoy
42 ഇന്ത്യൻ എംബസി APEX body lady leaders reception
43 തൈവിതരണം
44 ART CORNER ഹർഷ ഖാൻ അറഫ . പി . അൻവർ
45 ജാസ്സിം സലീം മോന ഹലീം ഉദിത് ശങ്കർ
Search
Read the Text Version
- 1 - 46
Pages: